ന്യൂഡൽഹി : ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഹിന്ദുക്ഷേത്രത്തിലെ സന്നദ്ധപ്രവർത്തകനായി ഇന്ത്യക്കാരൻ . ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിലെ ജോലി ഉപേക്ഷിച്ചാണ് 43 കാരനായ വിശാൽ പട്ടേൽ BAPS ഹിന്ദു ക്ഷേത്രത്തിൽ സന്നദ്ധപ്രവർത്തനം ആരംഭിച്ചത് .
യുകെയിൽ ജനിച്ചു വളർന്ന വിശാൽ കുട്ടിക്കാലം മുതൽ ബിഎപിഎസ് സ്വാമിനാരായണൻ സൻസ്തയുമായി അടുത്ത ബന്ധമുള്ളയാളാണ്. ലണ്ടനിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴികാട്ടിയായിരുന്നു . അബുദാബി ടെമ്പിൾ പ്രോജക്ട് നിർമ്മിക്കുന്നതിനും നിർവഹണത്തിനുമായി സൻസ്തയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് അദ്ദേഹം ദുബായിലേക്ക് മാറിയിരുന്നു .
“2016 മുതൽ ഞാനും കുടുംബവും യുഎഇയിലാണ് താമസിക്കുന്നത്. ഇതിനുമുമ്പ്, പ്രമുഖ നിക്ഷേപ ബാങ്കുകളിലും ഹെഡ്ജ് ഫണ്ടുകളിലും ഞാൻ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എന്റെ കരിയറിലായിരുന്നു എപ്പോഴും എന്റെ ശ്രദ്ധ. എന്നാൽ , യുഎഇയിൽ, ഈ ക്ഷേത്രത്തിനെ പിന്തുണച്ചത് സമൂഹത്തിൽ അർത്ഥവത്തായ സ്വാധീനം ചെലുത്താനും കൂടുതൽ നല്ലതിലേക്ക് സംഭാവന ചെയ്യുന്ന ശ്രമങ്ങളിൽ ഏർപ്പെടാനും എന്നെ സഹായിച്ചു. “ വിശാൽ പറഞ്ഞു.
യുഎഇയിൽ സ്ഥിരതാമസമാക്കിയതു മുതൽ വിശാൽ മന്ദിറിൽ സജീവമായി ഇടപെട്ടിരുന്നു. നിർമ്മാണ പ്രക്രിയയിൽ പങ്കെടുത്ത്, സംരക്ഷണ വേലി സ്ഥാപിക്കുന്നത് മുതൽ ക്ഷേത്രം പൂർത്തിയാകുന്നത് വരെ അദ്ദേഹം പ്രവർത്തിച്ചു. അതിഥികൾക്കും സന്ദർശകർക്കും ഭക്ഷണം വിളമ്പുന്നതിലും അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ, മന്ദിറിന്റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ എന്ന നിലയിൽ, വിശാൽ മേൽനോട്ടം വഹിക്കുന്നു.
തന്നെപ്പോലുള്ള ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ തങ്ങളുടെ ജോലി ഉപേക്ഷിച്ച് തങ്ങളുടെ സമയവും ഊർജവും ക്ഷേത്രത്തിനായി നൽകുകയാണെന്നും വിശാൽ പറഞ്ഞു.