കൊച്ചി: പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സിഎംആർഎല്ലിൽ പിന്നെ എന്തിനാണ് കെഎസ്ഐഡിസിയുടെ നോമിനിയെന്നും കോടതി ആരാഞ്ഞു. നിങ്ങളുടെ നോമിനിക്ക് കമ്പനിയിൽ നടന്നത് എന്തെന്ന് അറിയല്ലെന്ന് പറയുന്നത് ലോജിക്കൽ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം തത്കാലം മാറ്റിവയ്‌ക്കണമെന്ന് ഹർജിക്കാരായ കെഎസ്ഐഡിസി ആവശ്യപ്പെട്ടു. വ്യക്തമായ തെളിവ് കിട്ടിയ ശേഷം മാത്രമേ അന്വേഷിക്കാവൂ എന്ന് കെഎസ്ഐഡിസി കോടതിയോട് ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത് അടുത്ത മാസം 12-ലേക്ക് മാറ്റി.