ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തി; ഇരട്ട ജീവപര്യന്തം ആറ് പേർക്ക്; . 20 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തി; ഇരട്ട ജീവപര്യന്തം ആറ് പേർക്ക്; . 20 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഉയർത്തി ഹൈക്കോടതി. ഒന്നാം പ്രതി മുതൽ അഞ്ചാം പ്രതി വരെയുള്ളവർക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തമാക്കിയാണ് ശിക്ഷ ഉയർത്തിയത്. 20 വർഷം കഴിയാതെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് അനുവദിക്കരുതെന്ന് കോടതി നിഷ്കർഷിച്ചു. ഇവർക്ക് നേരത്തെ ജീവപര്യന്തമായിരുന്നു ശിക്ഷ. കൊലപാതകത്തിനൊപ്പം ഗൂഢാലോചന കുറ്റം കൂടി കണ്ടെത്തിയതോടെ ഈ കുറ്റത്തിനാണ് ഇവരുടെ രണ്ടാമത്തെ ജീവപര്യന്തം.

പുതുതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജ്യോതി ബാബുവിനും കെ.കെ. കൃഷ്ണനും ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒന്നാം പ്രതി എം.സി. അനൂപ്, രണ്ടാം പ്രതി കിർമാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി.കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവർക്കാണ് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം‌ ശിക്ഷാവിധി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. ആറാം പ്രതി അണ്ണൻ സജിത്തിന് നേരത്തെ ജീവപര്യന്തം ശിക്ഷയായിരുന്നു. ഇത് ജീവപര്യന്തവും ആറ് മാസം തടവുമാക്കി ഉയർത്തി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്‌ക്ക് 7.5 ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പ്രതികൾ നൽകണം.

എ‌ട്ടാം പ്രതി കെ.സി. രാമചന്ദ്രൻ, 10-ാം പ്രതി കെ.കെ.കൃഷ്ണൻ, 11-ാം പ്രതി ട്രൗസർ മനോജൻ, 12-ാം പ്രതി ജ്യോതി ബാബു, 18-ാം പ്രതി വാഴപ്പടച്ചി റഫീഖ്, 31-ാം പ്രതി ലംബു പ്രദീപൻ എന്നിവരാണ് മറ്റ് പ്രതികൾ. 13–ാം പ്രതി പി.കെ. കുഞ്ഞനന്തൻ ജയിലിൽ കിടക്കവെ 2020ൽ മരിച്ചിരുന്നു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഇയാൾ.

കേസിൽ ആകെ 36 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 24 പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇവരിലായിരുന്നു  ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ഉണ്ടായിരുന്നത്. കുറ്റം തെളിഞ്ഞതോടെ ഇവർക്ക് ജീവപര്യന്തം വിധിക്കുകയായിരുന്നു ഹൈക്കോടതി.

Tags: CPMMurdertp chandrasekaran
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies