ലക്നൗ: ഉത്തർപ്രദേശിൽ രാജ്യസഭാ സീറ്റുകളിൽ ബിജെപിക്ക് വിജയം സുനിശ്ചയമായിരുന്നുവെന്ന് പാർട്ടി വക്താവ് സുധാൻഷു ത്രിവേദി. 8 ബിജെപി സ്ഥാനാർത്ഥികളും വിജയിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” ഈ വിജയത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. 8 ബിജെപി സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ പിടിച്ചെടുക്കുെമന്നതിന്റേയും ഉത്തർപ്രദേശിൽ 80ൽ 80 സീറ്റുകളും പിടിച്ചെടുക്കുമെന്നതിന്റെയും സൂചനയാണിത്.”- സുധാൻഷു ത്രിവേദി പറഞ്ഞു.
#WATCH | Rajya Sabha Elections | Lucknow: BJP leader Sudhanshu Trivedi says, “It is a matter of great happiness that all the 8 BJP candidates won. This is an indication that this time we will cross 400 (in Lok Sabha elections) and (win) 80 out of 80 seats in Uttar Pradesh.”… pic.twitter.com/SCZkYFFOfy
— ANI (@ANI) February 27, 2024
ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെയാണ് നടന്നത്. ഇതിൽ 8 സീറ്റുകളിലേക്കായാണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നത്. 2 സീറ്റുകൾ മാത്രമാണ് സമാജ്വാദി പാർട്ടി- കോൺഗ്രസ് സംഖ്യത്തിന് നേടാനായത്. പാർട്ടിവക്താവ് സുധാൻഷു ത്രിവേദിക്ക് പുറമെ മുൻകേന്ദ്രമന്ത്രി ആർപിഎൻ സിംഗ്, മുൻ എംപി ചൗധരി തേജ്വിർ സിംഗ്, മുതിർന്ന നേതാവ് അമർപാൽ മൗര്യ, മുൻ മന്ത്രി സംഗീത ബാലവന്ത്, മുൻ എംഎൽഎ സാധന സിംഗ്, മുൻ ആഗ്ര മേയർ നവീൻ ജെയ്ൻ, സഞ്ജയ് സേത്ത് എന്നിവരാണ് 8 സീറ്റുകളും പിടിച്ചെടുത്തത്.