ശ്രീനഗർ : ഭീഷണികൾ വകവയ്ക്കാതെ പ്രധാനമന്ത്രിയെ കാണാൻ ഒഴുകിയെത്തിയത് ആയിരക്കണക്കിന് കശ്മീരികൾ . ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്നാണ് നരേന്ദ്ര മോദി ആദ്യമായി കശ്മീർ സന്ദർശിക്കുന്നത് . മോദിയുടെ റാലിയിൽ പങ്കെടുക്കരുതെന്ന് കാശ്മീരിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ഭീഷണി കോളുകൾ വന്നിരുന്നു .
കോളുകൾക്ക് പിന്നിൽ ഐഎസ്ഐ ആണെന്നാണ് റിപ്പോർട്ട്. കോൾ ലഭിച്ചയുടൻ, പ്രധാനമന്ത്രി മോദിയുടെ റാലി ബഹിഷ്കരിക്കണമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദം മറുവശത്ത് നിന്ന് ലഭിച്ചതായാണ് റിപ്പോർട്ട്. പങ്കെടുത്താൽ, അവരുടെ കുടുംബത്തെ ഉപദ്രവിക്കുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി. ഭീഷണി കോളുകളെ കുറിച്ച് പോലീസും രഹസ്യാന്വേഷണ ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു .
എന്നാൽ ഇതൊന്നും വക വയ്ക്കാതെയാണ് കശ്മീരികൾ മോദിയെ കാണാൻ തടിച്ചു കൂടിയത് . നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുക്കാൻ കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി പേർ ശ്രീനഗറിൽ എത്തിയിരുന്നു. അതുപോലെ, പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്ന ‘ഐ ലവ് മോദി’ എന്ന് എഴുതിയ തൊപ്പികളും ഇവർ ധരിച്ചിരുന്നു .
ഈ സന്തോഷകരമായ അവസരത്തിൽ പങ്കെടുക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയതെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാനാണ് ഞങ്ങൾ വന്നത്. വരും കാലങ്ങളിൽ സാധാരണക്കാർക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം – എന്നാണ് മോദിയുടെ റാലിയിൽ പങ്കെടുക്കാനെത്തിയ കശ്മീരികൾ പറയുന്നത് .