ചെന്നെ: തമിഴ്നാട്ടിൽ നിന്നും 16-ാം നൂറ്റാണ്ടിലെ വീരശില കണ്ടെത്തി. നായക് കാലഘട്ടത്തിലെ ഒരു വ്യാപാരിയുടെ ധീരത സൂചിപ്പിക്കുന്നതാണ് കല്ല്. ഹരൂരിലെ മരുതപ്പട്ടിക്ക് സമീപമാണ് പതിനാറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന കല്ല് കണ്ടെത്തിയത്. കൊള്ളക്കാരിൽ നിന്ന് തന്റെ സാധനങ്ങൾ സംരക്ഷിക്കുന്ന ഒരു വ്യാപാരിയുടെ ധീരതയാണ് കല്ലിലെ ചിത്രമെന്ന് പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു വീരശിലയാണിതെന്നാണ് ചരിത്രാദ്ധ്യാപകന്മാർ പറയുന്നത്. കൊള്ളക്കാരിൽ നിന്ന് തന്റെ സാധനങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു വ്യാപാരിയുടെ മരണത്തിന്റെ വീര്യവും ഇതിൽ നിന്നും മനസിലാക്കാം. ഒരു കച്ചവടക്കാരൻ യുദ്ധക്കുതിരയുടെ മുകളിൽ ഇരിക്കുന്നതും മറ്റൊരാൾ ആകാശത്തേക്ക് ഒരു പാത്രം പിടിച്ചിരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ധർമ്മപുരി എന്ന പുരാതന ഗ്രാമത്തിലേതാണ് ചിത്രം.
പുരാതന കാലത്ത് വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു നിർണായക വ്യാപാര സ്ഥലമായിരുന്നു ധർമ്മപുരി. വ്യാപാരികൾ വ്യാപാരത്തിനായി മറ്റ് രാജ്യങ്ങളിൽ എത്താൻ പ്രധാനപാതയായും ധർമ്മപുരിയാണ് ഉപയോഗിച്ചിരുന്നത്. ഈ പാതകളിലൊക്കെയും രാത്രി സമയങ്ങളിൽ കൊള്ളക്കാരാൽ നിറഞ്ഞിരുന്നു. ഈ വീരക്കല്ലും ഏതെങ്കിലും കൊള്ളക്കാർ കൊലപ്പെടുത്തിയ ഒരു വ്യാപാരിയുടെ ചിത്രം ആകാമെന്നുമാണ് പുരാതന വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്.
ചരിത്രക്കാരന്മാരും ഈ കല്ലിനെക്കുറിച്ച് സംസാരിച്ചു. ചരിത്ര രേഖകൾ പരിശോധിച്ചാൽ ഈ കല്ല് വ്യാപാരിയുടെ ധീരതയും ധർമ്മപുരിയിലെ വ്യാപാരത്തിന്റേതാകാമെന്നും മനസിലാക്കാൻ സാധിക്കും. കുതിരയിൽ കച്ചവടക്കാരൻ യാത്ര ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഈ കല്ലുകൾ വഴി പഴയ കാലത്ത് ഉപയോഗിച്ചിരുന്ന വ്യാപാര വഴികൾ തിരിച്ചറിയാൻ കഴിയും. ഈ വീരപുരുഷനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തോന്മം ഹിസ്റ്റോറിക്കൽ റിസർച്ച് സൊസൈറ്റി അംഗങ്ങൾ പുരാവസ്തു വകുപ്പിന് നിവേദനവും നൽകി. ഇക്കാര്യങ്ങൾ പൂർണമായും പരിശോധിക്കുമെന്ന് പുരാതന വകുപ്പ് അറിയിച്ചു.