തിരുവനന്തപുരം; സർക്കാരിന്റെ ഗുരുതര അനാസ്ഥതയുടെ മറ്റൊരു മുഖമായിരുന്ന വലിയതുറ കടൽപാലം രണ്ടായി പിളർന്നു. അനന്തപുരിയുടെ അടയാളമായിരുന്ന കടൽപാലം ഏറെനാളായി ശോച്യാവസ്ഥയിലായിരുന്നു. പാലത്തിന്റെ നവീകരണം നടത്തണമെന്ന് നിരന്തരം ആവശ്യം ഉയർന്നിരുന്നെങ്കിലും അധികൃതർ കണ്ടഭാവം നടിച്ചിരുന്നില്ല.
പ്രദേശത്തെ മത്സത്തൊഴിലാളികൾക്ക് അനുഗ്രഹമായിരുന്ന പാലം ഏറെ നാളായി സന്ദർശകർക്ക് തുറന്നു നൽകാറില്ലായിരുന്നു. ബ്രിട്ടീഷുകാരുടെ ഇരുമ്പ് പാലം തകര്‍ന്നപ്പോള്‍ പണിതതാണ് ഇന്നത്തെ വലിയതുറ കടല്‍പാലം.വർഷങ്ങൾക്ക് മുൻപ് തിരയടിയിൽപ്പെട്ട് പാലത്തിന്റെ കവാടം വളഞ്ഞിരുന്നു.
1956 നവംബര്‍ 11 ന് പലത്തിന്‍റെ പണി കഴിഞ്ഞ് ഉദ്ഘാടനം ചെയ്തു. പാലത്തെ കടലെടുക്കാതെ കരയുമായി ബന്ധിപ്പിച്ച് 217 തുണുകളുണ്ടായിരുന്നെങ്കിലും പിന്നീട് 60ലേറെ തൂണുകള്‍ പല കാലങ്ങളിലായി നഷ്ടമായി. ബലപ്പെടുത്തലിന് പല തവണ ഫണ്ട് അനുവദിച്ചെങ്കിലും കാര്യമായി അറ്റകുറ്റ പണികൾ ചെയ്തില്ല.