തിരുവനന്തപുരം: ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നിബിൻ മാക്സ് വെല്ലിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽ നിന്നും മൃതദേഹം കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങി. നിബിൻ മാക്സ് വെല്ലിന്റെ മരണത്തിൽ വി. മുരളീധരൻ അനുശോചനവും രേഖപ്പെടുത്തി. ലബനനിൽ അതിർത്തിയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
തിങ്കളാഴ്ചയാണ് ഇസ്ലാമിക ഭീകര സംഘടനയായ ഹിസ്ബുല്ല വടക്കൻ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലം സ്വദേശിയായ നിബിൻ മാക്സ്വെൽ (31) കൊല്ലപ്പെടുകയായിരുന്നു. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം. കാര്‍ഷിക മേഖലയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 2 മാസം മുമ്പാണ് നിബിൻ കാർഷിക വിസയിൽ ഇസ്രായേലിൽ എത്തിയത്.