ജയ്പൂർ ; മുസ്ലീങ്ങളുടെ എതിർപ്പിനെ തുടർന്ന് 31 വർഷമായി അടച്ചിട്ടിരിക്കുന്ന ശിവക്ഷേത്രം മഹാശിവരാത്രി നാളിൽ തുറന്ന് പൂജ നടത്തി . ബിജെപി എംഎൽഎ ആചാര്യ ബൽമുകുന്ദും , നാട്ടുകാരും ചേർന്നാണ് ജയ്പൂരിലെ ആദർശ് നഗർ പ്രദേശത്തെ ഈ പുരാതന ശിവക്ഷേത്രം തുറന്നത് . എന്നാൽ പൂജയ്‌ക്കിടെ മുസ്ലീം വിഭാഗം അതൃപ്തി പ്രകടിപ്പിക്കുകയും ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യം വിളിച്ച് രംഗത്തെത്തുകയും ചെയ്തു.
മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോൺഗ്രസ് നേതാവ് റഫീഖ് ഖാനാണ് നിലവിൽ ഇവിടുത്തെ എംഎൽഎ . 1993 മുതൽ അതായത് 31 വർഷമായി ഈ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ആരാധനാലയത്തിന്റെ ഈ ദുരവസ്ഥയിൽ വിഷമം തോന്നിയാണ് പൂട്ട് തകർത്ത് ഇവർ അകത്തു കയറിയത് . അകത്തു കയറിയ നാട്ടുകാർ ക്ഷേത്രം വൃത്തിയാക്കിയ ശേഷമാണ് മഹാദേവനെ ആരാധിച്ചത്. ഈ സമയത്ത് സമീപത്തെ മുസ്ലീങ്ങൾ അവിടെ തടിച്ചുകൂടി ‘അല്ലാഹു അക്ബർ’ വിളിച്ച് പ്രതിഷേധിക്കുന്നുണ്ടായിരുന്നു.