പൗരത്വ നിയമത്തിന്റെ യാഥാർത്ഥ്യം പങ്കുവച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളകുട്ടി. ഇന്ത്യയിലെ 18 കോടി മുസ്ലിങ്ങളിൽ ഒരാളുടെയെങ്കിലും പൗരത്വം ഇത് വഴി നിഷേധിക്കപ്പെട്ടാൽ അവർക്കൊപ്പം താൻ പ്രവർത്തിക്കുമെന്നാണ് അദ്ദേഹം ഉറപ്പുനൽകിയത്. പൗരത്വ നിയമത്തിന്റെ പേരിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും നടുത്തുന്നത് കളള പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് വീഡിയോ പങ്കുവച്ചത്.
” സിഎഎയ്‌ക്ക് ചരിത്രപരമായ കാരണങ്ങളുണ്ട്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ നമ്മുടെ നാട്ടിൽ അഭയാർത്ഥികളായുണ്ട്. ഇവർക്ക് പൗരത്വം കൊടുക്കണമെന്ന് തന്നെയല്ലേ കോൺഗ്രസിന്റെ അഭിപ്രായം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പാർലമെന്റിൽ നടത്തിയ വികാരപരമായ പ്രസംഗമുണ്ട്. സിഖുകാർക്കും പാർസികൾക്കും കൃസ്ത്യാനികൾക്കും ജൈനർക്കും ബുദ്ധന്മാർക്കുമെല്ലാം പൗരത്വം നൽകണമെന്നായിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
ഈ അഭയാർത്ഥികളിൽ തുരത്തിയൊടിക്കപ്പെട്ടവരും അനധികൃതമായി തുരന്നുകയറി വന്നവരുമുണ്ട്. ഈ നിയമം അവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ്. മറ്റാർക്കും പൗരത്വം നഷ്ടപ്പെടില്ല. ഒരാൾക്കും അവരുടെ രാജ്യത്ത് നിന്ന് പുറത്തുപോകേണ്ടി വരില്ല. ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ എന്ന നിലയിൽ വളരെ ഉത്തരവാദിത്തത്തോടെ തന്നെ പറയുന്നു.
ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളിൽ ഒരാളുടെ പൗരത്വത്തിന് ഈ നിയമം തടസ്സമാകുകയാണെങ്കിൽ അവരുടെ കൂടെ നിന്ന്, അവരുടെ പൗരത്വത്തിന് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ കൂടെയുണ്ടാകും. അതാണ് ഞങ്ങൾക്ക് പറയാനുള്ള ഉറപ്പ്. വോട്ടിന് വേണ്ടി അവരെ മാനസിക സംഘർഷത്തിലേക്ക് അയക്കരുതെന്നാണ് കോൺഗ്രസിനോടും കമ്മ്യൂണിസ്റ്റിനോടും പറയാനുള്ളത്. സത്യത്തിൽ അധികാരത്തിന് വേണ്ടി ദുഷിച്ച പ്രചരണമാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും നടത്തുന്നത്. അതിൽ നിന്ന് അവർ പിന്മാറണം. ”
ഇന്ത്യയിലെ 18 കോടി മുസ്ലിംങ്ങളിൽ ഒരാളുടെയെങ്കിലും പൗരത്വം നിഷേധിക്കുന്നത് CAA യുടെ പേരിൽ ഉണ്ടായാൽ അവർക്ക് വേണ്ടി ഈ BJP കാര്യകർത്താവ് കൂടെ ഉണ്ടാവും.#CAA യുടെ പേരിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും നടുത്തുന്നത് കളള പ്രചരണം. മുസ്ലിങ്ങളെ ബേജാറാക്കരുത് @BJP4Keralam
@AmitshShah pic.twitter.com/SHZGYAuNaV— A.P Abdullakutty (@a_abdullakutty) March 13, 2024