മധുരൈ: സ്റ്റാലിൻ സർക്കാർ ഡ്രഗ് മാഫിയ കഴകമായി മാറിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന ഒരു സർക്കാരായി ഡിഎംകെ മാറിയെന്നും വി മുരളീധരൻ പറഞ്ഞു. തെങ്കാശിയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.
മുഖ്യമന്ത്രിയുടെ മകൻ ഉദയനിധി സ്റ്റാലിന് ലഹരി മാഫിയയുമായുള്ള ബന്ധം വരെ പുറത്ത് വന്നു കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുകയാണ് ദ്രാവിഡ മുന്നേറ്റ കഴകം. ഈ സർക്കാരിനുള്ള മറുപടി ജനം നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിനോടുള്ള കര്‍ഷക പ്രതിനിധികളുടെയും സ്ത്രീകളുടെയും പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയുടെ മൂന്നാം വരവ് രാജ്യത്തെ ജനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെങ്കാശിയില്‍ ബിജെപി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മുരളീധരൻ. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുമായും അദ്ദേഹം സംവദിച്ചു. തെങ്കാശി, കടയനല്ലൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള പാർട്ടി പ്രവർത്തകുടെ യോഗമായിരുന്നു നടന്നത്.