ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

ബെർലിൻ : തെക്കൻ ജർമ്മൻ നഗരമായ ന്യൂറംബർഗിന്റെ മധ്യഭാഗത്തുള്ള കൂട്ടക്കുഴിമാടങ്ങളിൽ 1000-ലധികം അസ്ഥികൂടങ്ങൾ കണ്ടെത്തി.പുതിയ അപ്പാർട്ടുമെൻ്റുകളുടെ നിർമാണത്തിന്റെ ഭാഗമായി പുരാവസ്തു പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. എട്ട് കുഴികൾ തിരിച്ചറിഞ്ഞു, ഓരോന്നിലും നൂറുകണക്കിന് മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ഈ കുഴികളിൽ അടക്കം ചെയ്യപ്പെട്ടവർ പ്ലേഗിന് ഇരയായവരാണെന്നു കണക്കാക്കുന്നു.

പുരാവസ്തു ഗവേഷണ കമ്പനിയായ ഇൻ ടെറ വെരിറ്റാസിന്റെ പഠനങ്ങൾ പ്രകാരം, പ്ലേഗു മൂലം മരണമടഞ്ഞവർക്കുള്ള കൂട്ടക്കുഴിമാടങ്ങളിൽ യൂറോപ്പിലെ എക്കാലത്തെയും വലിയതായിരിക്കും ജർമ്മനിയിൽ ഇപ്പോൾ കണ്ടെത്തിയത് എന്നാണ് വിദഗ്‌ദ്ധാഭിപ്രായം.

കണ്ടെത്തിയ കുഴികളിലെ മാസ് ഗ്രേവ് 4 (MG 4) നിർമ്മിച്ചത് 1400 കളുടെ അവസാനത്തിനും 1600 കളുടെ തുടക്കത്തിനും ഇടയിലാണ് എന്നാണ് റേഡിയോകാർബൺ ഡേറ്റിംഗ് സൂചിപ്പിക്കുന്നത്. MG 2 ൽ കണ്ടെത്തിയ വെള്ളി നാണയങ്ങൾ സൂചിപ്പിക്കുന്നത് ആ കുഴിമാടം 1619 അല്ലെങ്കിൽ 1622 ന് ശേഷം നിർമ്മിച്ചതാണെന്ന്. 1622 നും 1634 നും ഇടയിൽ ഉണ്ടായ പ്ലേഗ് പകർച്ചവ്യാധികളിൽ നിന്നുള്ളതാണ് ബാക്കി ശവക്കുഴികൾ. 1943-ലെ രണ്ടാം ലോകമഹായുദ്ധസമയത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ആ കൂട്ടക്കുഴിമാടത്തിന് കേടുപാടുകൾ സംഭവിച്ചു എന്നും അനുമാനിക്കുന്നു.

 

16-ഉം 17-ഉം നൂറ്റാണ്ടുകൾക്കിടയിൽ ന്യൂറംബർഗിൽ 3 വലുതും ചെറുതുമായ പ്ലേഗ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിരുന്നു; 1533 (5,000 മരണം), 1563 (10,000 മരണം), 1634 (15,000 മരണം) എന്നിങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ട മരണക്കണക്കുകൾ.

യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബ്യൂബോണിക് പ്ലേഗാണ് ” ബ്ലാക്ക് ഡെത്ത് ” . 1346 നും 1353 നും ഇടയിലാണ് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ യൂറോപ്യൻ ബ്യൂബോണിക് പ്ലേഗ് പകർച്ചവ്യാധി ഉണ്ടായത്. അതിൽ ഒരുപക്ഷേ യൂറോപ്പിലെ ജനസംഖ്യയുടെ പകുതി,ഏകദേശം 50 ദശലക്ഷം ആളുകൾ മരിച്ചു. തുടർന്നുള്ള 400-500 വർഷങ്ങളിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ പ്ളേഗിന്റെ വിളയാട്ടമായിരുന്നു. പ്ളേഗ് അഥവാ ബ്ളാക്ക് ഡെത്ത് മൂലമുള്ള മൊത്തം മരണങ്ങൾ 75-നും 200 ദശലക്ഷത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.

ന്യൂറംബർഗിലെ സെൻ്റ് റോച്ചസ് പോലുള്ള പരമ്പരാഗത പ്ലേഗ് സെമിത്തേരികളിൽ നിന്ന് വ്യത്യസ്തമായി, ഈ ഇരകളെ ക്രിസ്ത്യൻ ആചാരങ്ങൾക്കനുസൃതമായി അടക്കം ചെയ്തിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ദ്രുതഗതിയിലുള്ള ശവസംസ്‌കാരത്തിന്റെ ആവശ്യകത ഉണ്ടായി എന്നതാണ് ഇതിനു കാരണം .

യെർസിനിയ പെസ്റ്റിസ് എന്ന പ്ലേഗ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ വിശകലനം ആവശ്യമാണ്.

യൂറോപ്പിലെ അവസാനത്തെ മാരകമായ ബ്ലാക്ക് ഡെത്ത് പകർച്ചവ്യാധി പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു. ഇന്നും ഓരോ വർഷവും നൂറുകണക്കിന് കേസുകളുണ്ട് . ഇവയിൽ ഏകദേശം 10% കേസുകൾ ചികിത്സിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിക്കുന്നു.

Tags: germanygiant plague graveNurembergPlague VictimsBlack Death
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies