ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:53 pm IST
Facebook
Twitter
WhatsAppTelegram

ബെർലിൻ : തെക്കൻ ജർമ്മൻ നഗരമായ ന്യൂറംബർഗിന്റെ മധ്യഭാഗത്തുള്ള കൂട്ടക്കുഴിമാടങ്ങളിൽ 1000-ലധികം അസ്ഥികൂടങ്ങൾ കണ്ടെത്തി.പുതിയ അപ്പാർട്ടുമെൻ്റുകളുടെ നിർമാണത്തിന്റെ ഭാഗമായി പുരാവസ്തു പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. എട്ട് കുഴികൾ തിരിച്ചറിഞ്ഞു, ഓരോന്നിലും നൂറുകണക്കിന് മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ഈ കുഴികളിൽ അടക്കം ചെയ്യപ്പെട്ടവർ പ്ലേഗിന് ഇരയായവരാണെന്നു കണക്കാക്കുന്നു.

പുരാവസ്തു ഗവേഷണ കമ്പനിയായ ഇൻ ടെറ വെരിറ്റാസിന്റെ പഠനങ്ങൾ പ്രകാരം, പ്ലേഗു മൂലം മരണമടഞ്ഞവർക്കുള്ള കൂട്ടക്കുഴിമാടങ്ങളിൽ യൂറോപ്പിലെ എക്കാലത്തെയും വലിയതായിരിക്കും ജർമ്മനിയിൽ ഇപ്പോൾ കണ്ടെത്തിയത് എന്നാണ് വിദഗ്‌ദ്ധാഭിപ്രായം.

കണ്ടെത്തിയ കുഴികളിലെ മാസ് ഗ്രേവ് 4 (MG 4) നിർമ്മിച്ചത് 1400 കളുടെ അവസാനത്തിനും 1600 കളുടെ തുടക്കത്തിനും ഇടയിലാണ് എന്നാണ് റേഡിയോകാർബൺ ഡേറ്റിംഗ് സൂചിപ്പിക്കുന്നത്. MG 2 ൽ കണ്ടെത്തിയ വെള്ളി നാണയങ്ങൾ സൂചിപ്പിക്കുന്നത് ആ കുഴിമാടം 1619 അല്ലെങ്കിൽ 1622 ന് ശേഷം നിർമ്മിച്ചതാണെന്ന്. 1622 നും 1634 നും ഇടയിൽ ഉണ്ടായ പ്ലേഗ് പകർച്ചവ്യാധികളിൽ നിന്നുള്ളതാണ് ബാക്കി ശവക്കുഴികൾ. 1943-ലെ രണ്ടാം ലോകമഹായുദ്ധസമയത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ആ കൂട്ടക്കുഴിമാടത്തിന് കേടുപാടുകൾ സംഭവിച്ചു എന്നും അനുമാനിക്കുന്നു.

 

16-ഉം 17-ഉം നൂറ്റാണ്ടുകൾക്കിടയിൽ ന്യൂറംബർഗിൽ 3 വലുതും ചെറുതുമായ പ്ലേഗ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിരുന്നു; 1533 (5,000 മരണം), 1563 (10,000 മരണം), 1634 (15,000 മരണം) എന്നിങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ട മരണക്കണക്കുകൾ.

യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബ്യൂബോണിക് പ്ലേഗാണ് ” ബ്ലാക്ക് ഡെത്ത് ” . 1346 നും 1353 നും ഇടയിലാണ് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ യൂറോപ്യൻ ബ്യൂബോണിക് പ്ലേഗ് പകർച്ചവ്യാധി ഉണ്ടായത്. അതിൽ ഒരുപക്ഷേ യൂറോപ്പിലെ ജനസംഖ്യയുടെ പകുതി,ഏകദേശം 50 ദശലക്ഷം ആളുകൾ മരിച്ചു. തുടർന്നുള്ള 400-500 വർഷങ്ങളിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ പ്ളേഗിന്റെ വിളയാട്ടമായിരുന്നു. പ്ളേഗ് അഥവാ ബ്ളാക്ക് ഡെത്ത് മൂലമുള്ള മൊത്തം മരണങ്ങൾ 75-നും 200 ദശലക്ഷത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.

ന്യൂറംബർഗിലെ സെൻ്റ് റോച്ചസ് പോലുള്ള പരമ്പരാഗത പ്ലേഗ് സെമിത്തേരികളിൽ നിന്ന് വ്യത്യസ്തമായി, ഈ ഇരകളെ ക്രിസ്ത്യൻ ആചാരങ്ങൾക്കനുസൃതമായി അടക്കം ചെയ്തിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ദ്രുതഗതിയിലുള്ള ശവസംസ്‌കാരത്തിന്റെ ആവശ്യകത ഉണ്ടായി എന്നതാണ് ഇതിനു കാരണം .

യെർസിനിയ പെസ്റ്റിസ് എന്ന പ്ലേഗ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ വിശകലനം ആവശ്യമാണ്.

യൂറോപ്പിലെ അവസാനത്തെ മാരകമായ ബ്ലാക്ക് ഡെത്ത് പകർച്ചവ്യാധി പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു. ഇന്നും ഓരോ വർഷവും നൂറുകണക്കിന് കേസുകളുണ്ട് . ഇവയിൽ ഏകദേശം 10% കേസുകൾ ചികിത്സിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിക്കുന്നു.

Tags: germanygiant plague graveNurembergPlague VictimsBlack Death
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies