ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

ബെർലിൻ : തെക്കൻ ജർമ്മൻ നഗരമായ ന്യൂറംബർഗിന്റെ മധ്യഭാഗത്തുള്ള കൂട്ടക്കുഴിമാടങ്ങളിൽ 1000-ലധികം അസ്ഥികൂടങ്ങൾ കണ്ടെത്തി.പുതിയ അപ്പാർട്ടുമെൻ്റുകളുടെ നിർമാണത്തിന്റെ ഭാഗമായി പുരാവസ്തു പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. എട്ട് കുഴികൾ തിരിച്ചറിഞ്ഞു, ഓരോന്നിലും നൂറുകണക്കിന് മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ഈ കുഴികളിൽ അടക്കം ചെയ്യപ്പെട്ടവർ പ്ലേഗിന് ഇരയായവരാണെന്നു കണക്കാക്കുന്നു.

പുരാവസ്തു ഗവേഷണ കമ്പനിയായ ഇൻ ടെറ വെരിറ്റാസിന്റെ പഠനങ്ങൾ പ്രകാരം, പ്ലേഗു മൂലം മരണമടഞ്ഞവർക്കുള്ള കൂട്ടക്കുഴിമാടങ്ങളിൽ യൂറോപ്പിലെ എക്കാലത്തെയും വലിയതായിരിക്കും ജർമ്മനിയിൽ ഇപ്പോൾ കണ്ടെത്തിയത് എന്നാണ് വിദഗ്‌ദ്ധാഭിപ്രായം.

കണ്ടെത്തിയ കുഴികളിലെ മാസ് ഗ്രേവ് 4 (MG 4) നിർമ്മിച്ചത് 1400 കളുടെ അവസാനത്തിനും 1600 കളുടെ തുടക്കത്തിനും ഇടയിലാണ് എന്നാണ് റേഡിയോകാർബൺ ഡേറ്റിംഗ് സൂചിപ്പിക്കുന്നത്. MG 2 ൽ കണ്ടെത്തിയ വെള്ളി നാണയങ്ങൾ സൂചിപ്പിക്കുന്നത് ആ കുഴിമാടം 1619 അല്ലെങ്കിൽ 1622 ന് ശേഷം നിർമ്മിച്ചതാണെന്ന്. 1622 നും 1634 നും ഇടയിൽ ഉണ്ടായ പ്ലേഗ് പകർച്ചവ്യാധികളിൽ നിന്നുള്ളതാണ് ബാക്കി ശവക്കുഴികൾ. 1943-ലെ രണ്ടാം ലോകമഹായുദ്ധസമയത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ആ കൂട്ടക്കുഴിമാടത്തിന് കേടുപാടുകൾ സംഭവിച്ചു എന്നും അനുമാനിക്കുന്നു.

 

16-ഉം 17-ഉം നൂറ്റാണ്ടുകൾക്കിടയിൽ ന്യൂറംബർഗിൽ 3 വലുതും ചെറുതുമായ പ്ലേഗ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിരുന്നു; 1533 (5,000 മരണം), 1563 (10,000 മരണം), 1634 (15,000 മരണം) എന്നിങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ട മരണക്കണക്കുകൾ.

യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബ്യൂബോണിക് പ്ലേഗാണ് ” ബ്ലാക്ക് ഡെത്ത് ” . 1346 നും 1353 നും ഇടയിലാണ് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ യൂറോപ്യൻ ബ്യൂബോണിക് പ്ലേഗ് പകർച്ചവ്യാധി ഉണ്ടായത്. അതിൽ ഒരുപക്ഷേ യൂറോപ്പിലെ ജനസംഖ്യയുടെ പകുതി,ഏകദേശം 50 ദശലക്ഷം ആളുകൾ മരിച്ചു. തുടർന്നുള്ള 400-500 വർഷങ്ങളിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ പ്ളേഗിന്റെ വിളയാട്ടമായിരുന്നു. പ്ളേഗ് അഥവാ ബ്ളാക്ക് ഡെത്ത് മൂലമുള്ള മൊത്തം മരണങ്ങൾ 75-നും 200 ദശലക്ഷത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.

ന്യൂറംബർഗിലെ സെൻ്റ് റോച്ചസ് പോലുള്ള പരമ്പരാഗത പ്ലേഗ് സെമിത്തേരികളിൽ നിന്ന് വ്യത്യസ്തമായി, ഈ ഇരകളെ ക്രിസ്ത്യൻ ആചാരങ്ങൾക്കനുസൃതമായി അടക്കം ചെയ്തിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ദ്രുതഗതിയിലുള്ള ശവസംസ്‌കാരത്തിന്റെ ആവശ്യകത ഉണ്ടായി എന്നതാണ് ഇതിനു കാരണം .

യെർസിനിയ പെസ്റ്റിസ് എന്ന പ്ലേഗ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ വിശകലനം ആവശ്യമാണ്.

യൂറോപ്പിലെ അവസാനത്തെ മാരകമായ ബ്ലാക്ക് ഡെത്ത് പകർച്ചവ്യാധി പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു. ഇന്നും ഓരോ വർഷവും നൂറുകണക്കിന് കേസുകളുണ്ട് . ഇവയിൽ ഏകദേശം 10% കേസുകൾ ചികിത്സിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിക്കുന്നു.

Tags: germanygiant plague graveNurembergPlague VictimsBlack Death
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies