ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് വന്ന ഒഴിവുകളിലേക്ക് രണ്ട് പേരെ തിരഞ്ഞെടുത്തു. മുൻ ബ്യൂറോക്രാറ്റുകളായ ജ്ഞ്യാനേഷ് കുമാറിനെയും സുഖ്ബീർ സിംഗ് സന്ധുവിനെയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തുവന്നു. ലോക്സഭാ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു.
ഫെബ്രുവരിയിൽ അനൂപ് ചന്ദ്ര പാണ്ഡേയുടെ കാലാവധി കഴിയുകയും കഴിഞ്ഞ ശനിയാഴ്ച അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവക്കുകയും ചെയ്ത ഒഴിവിലാണ് പുതിയ നിയമനം. തിരഞ്ഞെടുപ്പ് സമിതിയിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് തീരുമാനം.
1988 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരാണ് ജ്ഞ്യാനേഷ് കുമാറും സുഖ്ബിന്ദർ സന്ധുവും. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണ് ഗ്യാനേഷ് കുമാർ. ഉത്തരാഖണ്ഡ് കേഡറിൽ നിന്നാണ് സുഖ്ബിർ സന്ധു.