രാമക്ഷേത്രത്തിലെ രാംലല്ലയ്‌ക്ക് ജീവൻ പകർന്ന ദിവ്യമായ പ്രക്രിയ വിശദമാക്കി ശിൽപി അരുൺ യോഗിരാജ്. 20 മിനിറ്റ് സമയമാണ് ഭഗവാന്റെ കണ്ണ് കൊത്തിയെടുക്കാൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുകളിലൂടെ ഭഗവാന്റെ ചൈതന്യം ഭക്തനിലേക്ക് എത്തിക്കുക എന്നതായിരുന്നു നേരിട്ട വലിയ വെല്ലുവിളി. വെളുത്ത കല്ലിനെ അപേക്ഷിച്ച് കറുത്ത കല്ലിൽ കൊത്തിയെടുക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഗ്രഹത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് കണ്ണ്. ഏറെ ശ്രദ്ധയോടെ കൊത്തിയെടുക്കേണ്ടതിനാൽ തന്നെ സമ്മർദ്ദത്തിലൂടെയാണ് ആ സമയം താൻ കടന്നുപോയതെന്ന് അരുൺ യോഗിരാജ് തുറന്ന് സമ്മതിച്ചു. ഇന്ത്യ ടുഡേ 2024 കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തത്സമയം ശിവ ഭഗവാന്റെ ശിൽപം കൊത്തിയെടുത്ത് അത്ഭുതം സൃഷ്ടിക്കാനും അരുൺ യോഗിരാജിന് കഴിഞ്ഞു. വെള്ള കല്ലിലാണ് അദ്ദേഹം വിഗ്രഹം കൊത്തിയെടുത്തത്. കർണാടകയിലെ മൈസൂരു സ്വദേശിയാണ് അരുൺ യോഗിരാജ്.