ന്യുഡൽഹി: 14 മാസത്തെ ഇടവേളയ്‌ക്ക് ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന ഋഷഭ് പന്തിനെ നായകനായി പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. 2022 ലാണ് താരം ജീവൻ വരെ നഷ്ടമായേക്കാവുന്ന അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ താരം ഒന്നരവർഷത്തോളം കളത്തിന് പുറത്തായിരുന്നു.
പന്തിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡൽഹി ടീം ചെയർമാൻ പാർത്ഥ് ജിൻഡാൽ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇടംകൈയൻ ബാറ്റർ വിശാഖപട്ടണത്തെ പ്രീസീസൺ ക്യാമ്പിൽ പങ്കെടുത്തിരുന്നു. 23ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. നേരത്തെ പന്തിന് ശരീരിക ക്ഷമത സർട്ടിഫിക്കറ്റ് ബിസിസിഐ നൽകിയിരുന്നു. താരം ഐപിഎല്ലിന് സജ്ജനാണെന്നും ബിസിസിഐ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
2022 ഡിസംബർ 30 നായിരുന്നു പന്ത് ഉത്തരാഖണ്ഡിലെ റൂർക്കേയിൽ അപകടത്തിൽപ്പെട്ടത്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ താരം ഇത്തവണ ഐപിഎൽ കളിക്കുമോ എന്ന സംശയങ്ങളുണ്ടായിരുന്നു. പന്തിന്റെ അഭാവത്തിൽ ഡേവിഡ് വാർണറായിരുന്നു ഡൽഹിയെ നയിച്ചത്.
A beautiful Rubikubism on Rishabh Pant.
– The captain of Delhi Capitals is here…!!! 👊pic.twitter.com/vTNXrMQ1tg
— Mufaddal Vohra (@mufaddal_vohra) March 19, 2024
“>