പത്തുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഐപിഎല്ലിൽ തിരികെയെത്തിയ മിച്ചൽ സ്റ്റാർക്ക് ആദ്യം വാർത്തകളിൽ നിറഞ്ഞത് ലേലത്തിൽ കിട്ടിയ തുകയുടെ പേരിലായിരുന്നു. എന്നാൽ സീസൺ തുടങ്ങാറാവുമ്പോൾ സ്റ്റാർക്ക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പക്ഷേ അത് കൊൽക്കത്തയ്‌ക്കും താരത്തിനും ശുഭ ശൂചനയല്ല നൽകുന്നത്. എന്നാൽ മറ്റൊരു വിധത്തിൽ കൊൽക്കത്തയ്‌ക്ക് അത് സന്തോഷവും പകരുന്നുണ്ട്.
പരിശീന മത്സരത്തിനിടെ സ്റ്റാർ പേസർ തല്ലുവാങ്ങി കൂട്ടി. നാലോവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്‌ത്തി 40 റൺസാണ് വഴങ്ങിയത്. സ്റ്റാർക്കിനെ പഞ്ഞിക്കിട്ടതിൽ ഏറിയ പങ്കും റിങ്കുവിനാണ്. സ്റ്റാർക്ക് എറിഞ്ഞ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ റിങ്കുവും മനീഷ് പാണ്ഡെയും ചേർന്ന് 20 റൺസാണ് അടിച്ചെടുത്തത്. കൊൽക്കത്ത ടീം സ്ക്വാഡിനെ രണ്ടു ടീമുകളാക്കി കളിച്ച മത്സരത്തിലാണ് അൺക്യാപ്ഡ് താരങ്ങൾ പോലും സ്റ്റാർക്കിനെ തല്ലിയത്.
24.75 കോടിയെന്ന റെക്കോർഡ് തുകയ്‌ക്കാണ് ഓസീസ് പേസറെ ഷാരൂഖിന്റെ ടീം വാങ്ങിയത്. ടി20 ലോകകപ്പിന് ഒരുക്കമെന്ന നിലയിലാണ് സ്റ്റാർക്ക് ടി20 ലീഗുകളിൽ കളിക്കാൻ തയാറായത്. ശനിയാഴ്ച ഹൈദരാബാദിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം.
Rinku Singh smashed a SIX to Mitchell Starc 🍿💥
This is Cinema!! pic.twitter.com/zQNhfPrqSR
— कट्टर KKR समर्थक 🦁🇮🇳 ™ (@KKRWeRule) March 19, 2024
“>