സിംഗപ്പൂർ: പാകിസ്താൻ വ്യാവസായിക തലത്തിൽ ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ തീവ്രവാദത്തെ അവഗണിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും, ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ നടന്ന സംവാദ പരിപാടിയിലാണ് മന്ത്രി നയം വ്യക്തമാക്കിയത്.
എല്ലാ രാജ്യങ്ങളും ഒരു സുസ്ഥിരവും ശാന്തവുമായ അയൽപക്കമാണ് ആഗ്രഹിക്കുന്നത്. നിർഭാഗ്യവശാൽ, ഇന്ത്യയുടെ കാര്യത്തിൽ ഇതല്ല അവസ്ഥ. ഇന്ത്യ- പാക് ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പാകിസ്താൻ ഭീകരതയെ സ്പോൺസർ ചെയ്യുകയാണെന്ന് അടിവരയിട്ട് പറഞ്ഞ ജയശങ്കർ, ഭീകരതയെ ഉപകരണമായി കാണുന്ന ഭരണകൂടത്തിനോട് നല്ല ബന്ധം സാധ്യമല്ലെന്നും കൂട്ടിച്ചേർത്തു.
പാകിസ്താനുമായുള്ള പ്രശ്ങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ സാധിക്കില്ല. പ്രശ്‌നം നിലനിൽക്കേ സംഭാഷണം തുടരാമെന്ന നിലപാടും ഇന്ത്യയ്‌ക്കില്ല. പാകിസ്താനെ ഇക്കാര്യത്തിൽ കുറ്റവിമുക്തരാക്കാൻ ഇന്ത്യ തയ്യാറല്ലെന്നും ജയശങ്കർ ഉറപ്പിച്ച് പറഞ്ഞു.