കച്ചാറിൽ: അസമിലെ കച്ചാർ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കോടി രൂപയോളം വിലമതിക്കുന്ന 375 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. എംഡി മൊജിബുർ റഹ്മാൻ ബൊർബുയിയ, ഹിരുമോണി ലാസ്കർ എന്നിവരെയാണ് പിടികൂടിയത്.
ധോലായ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മാർക്കറ്റിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. മിസോറമിലെ ഐസ്വാൾ ജില്ലയിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.