ന്യൂഡൽഹി : മെഹ്‌റൗളിയിലെ ‘അഖൂന്ദ്ജി മസ്ജിദ്’ നിലനിന്നിരുന്ന ഭൂമിയിൽ റംസാൻ നിസ്ക്കാരം നടത്താൻ അനുമതി നിഷേധിച്ച് ഡൽഹി ഹൈക്കോടതി . റംസാൻ, പെരുന്നാൾ നിസ്‌കാരങ്ങൾക്കായി വിശ്വാസികൾക്ക് പള്ളി നിന്ന ഭൂമിയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താസ്മിയ കമ്മിറ്റി മദ്രസ ബെഹ്‌റുൽ ഉലൂം നൽകിയ അപ്പീലിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് .
റംസാൻ നിസ്ക്കാരം മസ്ജിദിൽ അനുവദിക്കാനാകില്ലെന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെ എതിർത്തായിരുന്നു താസ്മിയ കമ്മിറ്റി മദ്രസ ബെഹ്‌റുൽ ഉലൂമും അപ്പീൽ നൽകിയത് .ഫെബ്രുവരി 23-ന് ഡൽഹി വഖഫ് ബോർഡ് മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു . ശബ്-ഇ-ബാരാത് സമയത്ത് ഈ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്ന ഹർജിയും ജസ്റ്റിസ് സച്ചിൻ ദത്ത തള്ളിയിരുന്നു .