തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. സർവകലാശാല ചാൻസലറായ കൂടിയായ ഗവർണറെ അവഗണിച്ചാണ് സർക്കാർ നീക്കം. രാഷ്‌ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ്. വിസി നിയമത്തിന് സർക്കാരിന് അവകാശം നൽകുന്നതായിരുന്നു ഭേദഗതി. സർവകലാശാല, യുജിസി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സെർച്ച് കമ്മിറ്റി രൂപീകരിക്കുക. സർക്കാർ നീക്കത്തെ സംബന്ധിച്ച് ഇതുവരെയും ഗവർണറുടെ ഓഫീസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.