മയിലുകളെ പരിപാലിച്ച് നാരായൻ സിംഗ് ചെലവഴിച്ചത് 30 വർഷമാണ് . മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിലാണ് 50 കാരനായ കർഷകൻ നാരായൺ സിംഗ് താമസിക്കുന്നത് . 12-ാം വയസ്സിൽ അദ്ദേഹം മയിലുകളെ പരിപാലിക്കാൻ തുടങ്ങി.
“എനിക്ക് 12 വയസുള്ളപ്പോഴാണ് പരിക്കേറ്റ മയിലിനെ ക്ഷേത്രത്തിന് പുറത്ത് ഞാൻ കണ്ടത് . മയിൽ നമ്മുടെ ദേശീയ പക്ഷി കൂടിയാണ് . അതിനായി എന്തെങ്കിലും, ചെയ്യണമെന്ന് തോന്നി .അച്ഛന്റെ സഹായത്തോടെ മയിലിനെ ഒരു വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം മയിലിന് സുഖപ്പെട്ടു , ഞങ്ങൾ അതിനെ അടുത്തുള്ള വനമേഖലയിൽ വിട്ടയച്ചു.” നാരായൺ സിംഗ് പറയുന്നു . ആ സംഭവം നാരായൻ സിംഗിന്റെ ജീവിതം മാറ്റിമറിച്ചു. അന്നുമുതൽ തന്റെ ഗ്രാമത്തിലെ ഓരോ മയിലിനെയും സംരക്ഷിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഈ പ്രായത്തിലും താൻ മയിലുകളെ സമർപ്പണത്തോടെ സേവിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു . കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പരിക്കേറ്റ ആയിരത്തോളം മയിലുകളുടെ ജീവൻ രക്ഷിച്ചു . പെറ്റ്ലവാഡ് പ്രദേശത്തെ കർദാവാദ് ഗ്രാമത്തിലാണ് ഇപ്പോൾ നാരായൺ സിംഗ് താമസിക്കുന്നത്.
പെറ്റ്ലവാഡിൽ മയിലിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. മയിലുകളുടെ എണ്ണം കുറയുന്നതിന് പിന്നിലെ പ്രധാന കാരണം അനധികൃത വേട്ടയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് രണ്ട് പേർ മയിലിനെ പിടിക്കാൻ ശ്രമിച്ചിരുന്നു. ഗ്രാമവാസികൾ ഇരുവരെയും ക്രൂരമായി മർദിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം മയിലിന്റെ തൂവൽ പറിക്കാൻ പോലും ആരും തുനിഞ്ഞില്ല.
മുറിവേറ്റതോ ദുർബലമായതോ ആയ മയിലുകളെ കണ്ടാൽ അവയെ ആളുകൾ നാരായണന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു. ഇപ്പോൾ ഭാര്യയും പക്ഷികൾക്കായി കുറച്ച് ധാന്യങ്ങൾ മാറ്റിവെക്കാറുണ്ട് . ഏകദേശം 15 ഓളം മയിലുകൾ ഇപ്പോൾ നാരായണന്റെ വീട്ടിലേക്ക് വരാറുണ്ട് . അവയ്‌ക്ക് ധാന്യങ്ങളും , വെള്ളവും വീടിന് പുറത്ത് സജ്ജമാക്കിയിട്ടുണ്ട് .