ചെന്നൈ: രാഹുൽ സഞ്ചരിച്ച ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. തമിഴ്നാട്ടിലെ നീലഗിരിയിൽ വച്ചാണ് പരിശോധന നടന്നത്. ഹെലികോപ്റ്റർ നീലഗിരിയിൽ ലാൻഡ് ചെയ്ത ശേഷമായിരുന്നു ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരുടെ പരിശോധന. രാഹുൽ വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എയർഫീൽഡുകൾ, ഹെലിപാഡുകൾ എന്നിവിടങ്ങളിൽ കർശന പരിശോധന നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. പൊതു-സ്വകാര്യ എയർഫീൽഡുകളിലാണ് പരിശോധനകൾ നടക്കുന്നത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെയും സിപിഎം നേതാവ് ആനി രാജക്കെതിരെയുമാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്. ഈ മാസം 26-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.