ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തിൽ ഭാരതീയർക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.
ഭക്തിയുടെ ഒരു പുതിയ യുഗമാണിത്. പ്രതീക്ഷയുടെയും പുരോഗതിയുടെയും പുതിയ തലമുറയുടെ നാളുകളാണ് വരാൻ പോകുന്നത്. കോടിക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന ദിവസം കൂടിയാണിന്ന്. പ്രാണപ്രതിഷ്ഠ എന്ന പുണ്യ മുഹൂർത്തത്തിനായി അനേകം ആളുകൾ തങ്ങളുടെ ജീവിതം സമർപ്പിച്ചു. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം എന്നും എല്ലാവരോടൊപ്പവും ഉണ്ടാകട്ടെ. നമ്മുടെ ജീവിതത്തെ ജ്ഞാനത്തോടും ധൈര്യത്തോടും കൂടി നേരിടണം. നീതിയോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
The first Ram Navami after the Pran Pratishtha in Ayodhya is a generational milestone, weaving together centuries of devotion with a new era of hope and progress. This is a day crores of Indians waited for. Innumerable people devoted their lives to this sacred cause.
May the… pic.twitter.com/2aJMLn1hhI
— Narendra Modi (@narendramodi) April 17, 2024
രാമനവമി ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകൾ അറിയിച്ചു. പൊതുക്ഷേമത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ളതായിരുന്നു മര്യദാ പുരുഷോത്തമൻ ശ്രീരാമന്റെ ജീവിതം. സത്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള ത്യാഗത്തിലൂടെ അദ്ദേഹം കാലങ്ങളോളം ലോകത്തെ നയിച്ചു. 500 വർഷങ്ങൾക്ക് ശേഷം അയോദ്ധ്യാ രാമക്ഷേത്രത്തിൽ ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്നത് എല്ലാ വിശ്വാസികൾക്കും എല്ലാ വിശ്വാസികൾക്കും അഭിമാനം നൽകുന്ന മുഹൂർത്തമാണെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
जय श्री राम!
सभी को रामनवमी के पावन पर्व की बहुत-बहुत शुभकामनाएँ।
मर्यादा पुरुषोत्तम भगवान राम का जीवन न्याय, जनकल्याण व स्वाभिमान के लिए संघर्ष का प्रतीक है। प्रभु ने अपने जीवन से सत्य व धर्म के लिए त्याग का सर्वोच्च आदर्श स्थापित कर समूचे विश्व को युगों-युगों तक मार्गदर्शित… pic.twitter.com/yiSWEeFhKY
— Amit Shah (Modi Ka Parivar) (@AmitShah) April 17, 2024
രാമനവമി ദിനത്തോടനുബന്ധിച്ച് അയോദ്ധ്യയിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കൂടാതെ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാമഭക്തർ കാത്തിരിക്കുന്ന രാംലല്ലയുടെ ‘സൂര്യ അഭിഷേക്’ ഇന്ന് ഉച്ചയ്‌ക്ക് 12.15-ഓടെയാണ് നടക്കുന്നത്. സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ ഏഴര സെന്റീമീറ്റർ നീളത്തിലുള്ള തിലകമായാണ് പതിക്കുന്നത്.