തൃശൂർ: പൂര വിളംബരത്തിനായി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നെത്തി. ഗജവീരൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പുമേന്തി തെക്കേ ഗോപുരനട തുറന്നത്. ഇതോടെ പൂരചടങ്ങുകള്‍ തുടങ്ങി.
നാളെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവാണ് ആദ്യം എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് തുക്കമാകും.
കോങ്ങാട് മധുവാണ് പഞ്ചവാദ്യം നയിക്കുന്നത് . ഉച്ചയ്‌ക്ക് 12നാണ് പാറമേക്കാവിന്‍റെ പൂരം പുറപ്പാട്. ഉച്ചയ്‌ക്ക് രണ്ടിനാണ് ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രമാണിയാകും. വൈകിട്ട് അഞ്ചിനാണ് കുടമാറ്റം നടക്കുക.