കാസർകോട്: എതിർ സ്ഥാനാർത്ഥിയെ ആക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ എൽഡിഎഫ് പ്രചരിപ്പിച്ച വീഡിയോക്കെതിരെ വൻ പ്രതിഷേധം. തെരഞ്ഞെടുപ്പ് വീഡിയോയിലൂടെ വർഗീയത പ്രചരിപ്പിക്കുന്നുവെന്ന വാദം ശക്തമായതോടെ വിവാ?ദ വീഡിയോ എൽഡിഎഫ് നീക്കം ചെയ്തു.
കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിയായ എം.വി ബാലകൃഷ്ണന്റെയും എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞമ്പുവിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് വീഡിയോ പ്രചരിച്ചത്. മുസ്ലീം വോട്ടുകൾ തേടുന്ന സമയത്ത് സ്ഥാനാർത്ഥിയേ ാട് പ്രവർത്തകർ നെറ്റിയിലെ കുറി മായ്ക്കണമെന്നും കയ്യിലെ ചരട് അഴിച്ചു കളയണമന്നും മുണ്ട് വലത്ത് നിന്ന് മാറ്റി ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന വീഡിയോയാണ് എൽഡിഎഫ് പ്രചരിപ്പിച്ചത്.
എന്നാൽ പ്രത്യേക മതവിഭാഗത്തെ ആക്ഷേപിക്കാൻ മാത്രം ചെയ്ത വീഡിയോയാണിതെന്ന് ചൂണ്ടിക്കാട്ടി എതിർ പാർട്ടികൾ രംഗത്തെത്തി. സംഭവം വിവാദമായതോടെ വീഡിയോ എൽഡിഎഫ് പിൻവലിക്കുകയായിരുന്നു.