റായ്പൂർ: വീണ്ടും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗവാൻ ശ്രീരാമനെക്കാൾ വലുതാണ് പാർട്ടിയെന്നാണ് കോൺഗ്രസുകാർ വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുളള ക്ഷണം നിരസിച്ച കോൺഗ്രസ് നേതാക്കളുടെ തീരുമാനം പരാമർശിച്ചായിരുന്നു മോദിയുടെ വാക്കുകൾ.
ഛത്തീസ്ഗഡിലെ ജൻജ്ഗിർ -ചമ്പയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രം എപ്പോൾ പണിയുമെന്ന് ചോദിച്ച് അവർ നമ്മളെ പരിഹസിച്ചു. ഒടുവിൽ തീയതിയും സമയവും അറിയിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പ്രീണന രാഷ്ട്രീയമാണ് അവർ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രീണനവും വോട്ട് ബാങ്ക് രഷ്ട്രീയവും കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉണ്ട്. പ്രീണനത്തിനായി ദളിതരുടെയും പിന്നാക്ക വിഭാഗക്കാരുടെയും വനവാസി വിഭാഗത്തിന്റെയും അവകാശങ്ങൾ തട്ടിയെടുക്കാൻ അവർക്ക് ഒരു നിമിഷ നേരം മതിയെന്നും അദ്ദേഹം വിമർശിച്ചു.
ദക്ഷിണേന്ത്യയേയും ബിആർ അംബേദ്ക്കറിനെയും അപമാനമായാണ് അവർ കണ്ടിരുന്നത്. ഗോവയെ ദക്ഷിണേന്ത്യയിൽ നിന്ന് ഒഴിവാക്കി പ്രത്യേക പ്രദേശമായി മാറ്റുമെന്ന് ആദ്യം പ്രഖ്യാപിച്ചത് കർണാടകയിൽ നിന്നുള്ള ഒരു കോൺഗ്രസ് എംപിയായിരുന്നു. ഇപ്പോൾ ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പറയുന്നത് രാജ്യത്തിന്റെ ഭരണഘടന ഗോവയ്ക്ക് ബാധകമല്ലെന്നും രാജ്യത്തിന്റെ ഭരണഘടന ഗോവയിൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നുമാണ് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവരുടെ ക്ഷേമത്തിനാണ് ബിജെപി മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.