ടോക്കിയോ: നിരായുധീകരണം, ആണവായുധങ്ങളുടെ വ്യാപനം തടയൽ, കയറ്റുമതി നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ-ജപ്പാൻ പത്താം ഘട്ട ചർച്ചകൾ ജപ്പാനിലെ ടോക്കിയോയിൽ നടന്നു.
ഇരു രാജ്യങ്ങളും ആണവായുധ വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നിരായുധീകരണം, പരമ്പരാഗത ആയുധങ്ങളും കയറ്റുമതി നിയന്ത്രണവും, ബഹിരാകാശ രംഗം, തുടങ്ങി വിവിധ മേഖലകളിലെ പുരോഗതികൾ വിലയിരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ, ഡിസ്ആംമെന്റ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി അഫയേഴ്‌സ് ജോയിന്റ് സെക്രെട്ടറി മുവാൻപുയി സായ്വി എന്നിവർ ചർച്ചയിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ഡിസ്ആംമെന്റ് ഡയറക്ടർ ജനറൽ കാത്തുസുരോ കിത്ഗാവ, നോൺ പ്രോലിഫെറേഷൻ ആൻഡ് സയൻസ് ഡിപ്പാർട്ട്മെന്റ്, വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ എന്നിവർ ജപ്പാൻ സംഘത്തെ പ്രതിനിധീകരിച്ചും ചർച്ചയിൽ പങ്കെടുത്തു.















