ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സമ്മതിദാന അവകാശം വിനിയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. പരിക്കിൽ നിന്ന് മുക്തനാവുന്ന താരം യുപിയിലെ അംറോഹയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
“ഇഷ്ടത്തിനനുസരിച്ച് സർക്കാരിനെ തിരഞ്ഞെടുക്കുക”. “ഓരോ പൗരനും അവരുടെ വോട്ട് രേഖപ്പെടുത്താനും ഇഷ്ടമുള്ള സർക്കാരിനെ തിരഞ്ഞെടുക്കാനും അവകാശമുണ്ട്… പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിനിടെ (അംറോഹയിൽ) എന്റെ പേരെടുത്ത് പറഞ്ഞ് എന്റെ പ്രകടനത്തെ പ്രശംസിച്ചത് എറെ അഭിമാനകരമായ കാര്യമാണ്- ഷമി പറഞ്ഞു.
യുപിയിൽ എട്ടു മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. അംറോഹ, മീററ്റ്, ഭാഗ്പഥ്,ഗാസിയാബാദ്,ഗൗതം ബുദ്ധ് നഗർ,അലിഗഡ്,മഥുര, ബുലന്ദ്ഷഹർ എന്നിവടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. അതേസമയം ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു ഷമിക്ക് പെട്ടെന്ന് സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസകൾ പങ്കുവച്ചിരുന്നു.