ചരിത്രത്തിൽ നിഗൂഢത ഉളവാക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . ഇവയിൽ പലതും ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ഈജിപ്തിലെ പിരമിഡുകൾ തന്നെ എന്തിനാണ് നിർമ്മിച്ചത്, എങ്ങനെ നിർമ്മിച്ചു എന്നതിനെക്കുറിച്ച് നിരവധി അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുന്നു, പക്ഷേ ആർക്കും സത്യം അറിയില്ല. ഈ പിരമിഡുകൾ ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യർക്ക് ഒരു രഹസ്യമായി തുടരുന്നു. നിധികൾ നിറച്ച കപ്പലുകൾ സമുദ്രത്തിൽ മുങ്ങിപ്പോയ സംഭവങ്ങളും പലപ്പോഴായി വെളിച്ചത്ത് വന്നിട്ടുണ്ട്.
അത്തരത്തിൽ ഒരു നൂറ്റാണ്ട് മുമ്പ് 14 പേരുമായി യാത്ര പുറപ്പെട്ട് കാണാതായ ഒരു ‘ശപിക്കപ്പെട്ട’ കപ്പൽ കണ്ടെത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത് . 1909 മെയ് 1 ന്, അഡെല ഷോർസ് എന്ന കപ്പൽ ഗ്രേറ്റ് ലേക്കുകളിലെ വൈറ്റ്ഫിഷ് പോയിൻ്റിന്റെ പരിസരത്ത് നിന്ന് പുറപ്പെട്ടു, സുപ്പീരിയർ തടാകത്തിലെ ഭീകരമായ കൊടുങ്കാറ്റിൽ പൂർണ്ണമായും നശിച്ചിരുന്നു . അവർക്ക് മുന്നിൽ മറ്റൊരു കപ്പൽ യാത്ര ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ശക്തമായ കാറ്റ് കാരണം അവർക്ക് പരസ്പരം ബന്ധം നഷ്ടപ്പെട്ടു. അഡെല ഷോർസ് കപ്പൽ പിന്നീട് ഒരിക്കലും ആരും കണ്ടില്ല. ഈ കപ്പൽ ശപിക്കപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്നു. കപ്പലിന്റെ പേര് മാറ്റിയതാണ് ഇതിന് പിന്നിലെന്നാണ് സൂചന.
14 പേരുമായി കപ്പൽ വെള്ളത്തിൽ മുങ്ങിയെന്നും എല്ലാവരും മരിച്ചതായുമായാണ് പറയപ്പെടുന്നത് . കപ്പൽ ഒരു മഞ്ഞ് മലയിൽ തട്ടി തകർന്ന് മുങ്ങിയതാകാമെന്നാണ് നിഗമനം . എന്നാൽ വർഷങ്ങൾക്ക് ശേഷം, ഗ്രേറ്റ് ലേക്സ് ഷിപ്പ് റെക്ക് ഹിസ്റ്റോറിക്കൽ സൊസൈറ്റി ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുകയാണ് . വൈറ്റ്ഫിഷ് പോയിൻ്റിൽ നിന്ന് 40 മൈൽ വടക്കുപടിഞ്ഞാറായി കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തിരച്ചിൽ നടത്തിയവർ ശബ്ദ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വെള്ളത്തിനടിയിൽ ഇത് കണ്ടെത്തിയത്.