ബെംഗളൂരു: ഓൺലൈൻ തട്ടിപ്പിന് ഇരയായി റിട്ട. എഞ്ചിനീയർ. മംഗളൂരുവിലാണ് സംഭവം. കേന്ദ്ര സർക്കാരിന്റെ അന്വേഷണം ഒഴിവാക്കാൻ പണം നൽകാൻ ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തിയത്. എഞ്ചിനീയറുടെ പക്കൽ നിന്ന് 1.6 കോടി രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
അടുത്തിടെ ഇയാൾക്ക് തട്ടിപ്പ് സംഘം ഒരു പാഴ്സൽ അയച്ചിരുന്നു. ഇതിൽ കുറ്റകരമായ ചിലരേഖകളും മയക്കുമരുന്നും ഉണ്ടെന്നും അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യം അറിയാമെന്നും പറഞ്ഞ് ഇവർ ഭയപ്പെടുത്തുകയായിരുന്നു. അന്വേഷണം നടക്കുമെന്നും എന്നാൽ നടപടികൾ ഉണ്ടാകാതിരിക്കാൻ പണം നൽകണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെടുകയായിരുന്നു.
1.6 കോടി രൂപയാണ് തട്ടിപ്പ് സംഘത്തിന് നൽകിയത്. മെയ് 2,6 തീയതികളിലായാണ് പണം കൈമാറിയത്. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥൻ മകളോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിലും മംഗളൂരു സൈബർ, ഇക്കോണമിക് ആൻഡ് നർക്കോട്ടിക് ക്രൈം പൊലീസിനും പരാതി നൽകുകയായിരുന്നു.