റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവേയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സുരക്ഷാ സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ എന്നീ പ്രദേശങ്ങളിലായിരുന്നു പരിശോധന. സൈനികരെ കണ്ടതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യേക്രമണത്തിൽ ഏഴ് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടതായും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഈ മാസം 10-ന് ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 26-ന് കാങ്കറിലുണ്ടായ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്.