അഹമ്മദാബാദ്: സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ കെഡി ആശുപത്രിയിലാണ് ഷാരൂഖിന്റെ ചികിത്സ. മുംബൈയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അഹമ്മദാബാദിൽ നടന്ന കൊൽക്കത്ത- ഹൈദരാബാദ് ഐപിഎൽ മത്സരം കാണുന്നതിനിടെയാണ് ഷാരൂഖിന് സൂര്യാഘാതമേറ്റത്. എന്നാൽ മത്സരത്തിന് ശേഷം തിരികെ ഹോട്ടലിൽ എത്തിയപ്പോഴാണ് ദേഹാസ്വാസ്ത്യം അവുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യം തൃപ്തികരമാണെന്ന് നടിയും കൊൽക്കത്ത ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗള അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ഷാരൂഖ് ഖാൻ അഹമ്മദാബാദിൽ എത്തിയത്.