ബെംഗളൂരു: വൈദ്യുതി മുടങ്ങിയ കർണാടകയിലെ സർക്കാർ ആശുപത്രിയിൽ രോഗികളെ പരിശോധിച്ചത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ മൊളകൽമുരുവിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം.
അത്യാധുനീക സംവിധാനമുളള ആശുപത്രിയിലാണ് ഈ ദുർഗതി. ടോർച്ചും മെഴുകുതിരിയും മൊബൈൽ ഫോണും നൽകുന്ന വെട്ടത്തിലാണ് ദിവസങ്ങളായി ഇവിടെ രോഗികളെ പരിശോധിക്കുന്നത്. ആശുപത്രി ഉൾപ്പെടുന്ന പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയിലധികമായി വെെദ്യുതി ബന്ധം തകരാറിലാണ്. ഇടക്കിടെ വെെദ്യുതി നിലച്ചതോടെ ജനറേറ്ററിനെ ആശ്രയിക്കുകയും ചെയ്തു. ഇതിനിടെ കേടുപാട് സംഭവിച്ച ജനറേറ്റർ അറ്റകുറ്റപ്പണി നടത്തുന്നതിലും അധികൃതർക്ക് വീഴ്ച സംഭവിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
#WATCH | Karnataka: Amid power cuts due to rain, a doctor was seen treating a patient using the flashlight of a mobile phone in a government hospital at Molakalmuru taluk in Chitradurga district.#Karnataka #PowerCut #Medical #Doctors pic.twitter.com/vWl0xrOKHj
— News18 (@CNNnews18) May 24, 2024
“>
തെലങ്കാനയിലെ ഭുവനഗിരി ആശുപത്രിയിൽ കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. വെെദ്യുതി തടസപ്പെട്ടതോടെ മണിക്കൂറുകളോളമാണ് രോഗികൾ പരിശോധനക്കായി കാത്തിരുന്നത്. ചിലർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി പോകുകയും ചെയ്തു. മൊബെെൽ ഫോണിന്റെ വെളിച്ചത്തിലാണ് ഡോക്ടർമാർ രോഗികളെ പരിശോധിച്ചത്.