പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ മോദി 310 സീറ്റുകൾ ഉറപ്പിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ അറായിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ലാലു പ്രസാദ് യാദവിനെയും രാഹുലിനെയും ജനങ്ങൾ തുടച്ചു നീക്കിയെന്നും അമിത് ഷാ പറഞ്ഞു. അഹങ്കാരം നിറഞ്ഞ ഈ കൂട്ടുകെട്ടിന് ബിഹാറിൽ അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം വരെ നരോന്ദ്ര മോദി 310 സീറ്റുകൾ നേടി. ലാലുവിനെയും രാഹുലിനെയും ജനങ്ങൾ തുടച്ചു നീക്കി. ധിക്കാരികളായ ബിഹാറിലെ ഈ കൂട്ടുക്കെട്ടിന് ഇത്തവണ അക്കൗണ്ട് തുറക്കാൻ പോലും സാധിക്കില്ല. കോൺഗ്രസും സഖ്യ കക്ഷികളും ചേർന്ന് പാകിസ്താന്റെ സ്വാധീനമെന്നൊക്കെ പറഞ്ഞ് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ബിജെപി ഒന്നിനെയും ഭയപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.
പാകിസ്താനിൽ ആറ്റം ബോംബ് ഉണ്ടെന്ന് പറഞ്ഞാണ് ലാലു പ്രസാദ് യാദവും കോൺഗ്രസും ജനങ്ങളെ ഭയപ്പെടുത്തുന്നത്. ബിജെപി ഒന്നിനെയും ഭയപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു. പാകിസ്താന്റെ ആറ്റം ബോംബിനെ ഞങ്ങൾക്ക് ഭയമില്ലെന്നാണ് ലാലുവിനോടും അദ്ദേഹത്തിന്റെ കൂട്ടാളികളോടും ബിജെപിക്ക് പറയാനുള്ളത്.
എന്ത് വില കൊടുത്തും പാക് അധീന കശ്മീരിനെ ഞങ്ങൾ വീണ്ടെടുക്കും. ഇക്കാര്യത്തിൽ ബിജെപിക്ക് ദൃഢനിശ്ചയമുണ്ടെന്നും അമിത് ഷാ ഉറപ്പ് നൽകി. കോൺഗ്രസ് പാർട്ടി ആർട്ടിക്കിൾ 370 വളർത്തി വലുതാക്കി. 2019 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അത് റദ്ദാക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് നിന്നും തീവ്രവാദത്തിന്റെ അടയാളം എന്നെന്നേക്കുമായി നീക്കം ചെയ്തുവെന്നും അമിത് ഷാ വ്യക്തമാക്കി.
ഝാർഖണ്ഡ്, ബിഹാർ , തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ കമ്യൂണിസ്റ്റ് തീവ്രവാദികളുടെ ഭീഷണിയിൽ നിന്നും മുക്തരായിരിക്കുകയാണ്. നിങ്ങൾ മൂന്നാം തവണയും മോദിജിയെ തിരഞ്ഞെടുത്താൽ ഞങ്ങൾ ഛത്തീസ്ഗഡിൽ നിന്നും നക്സലിസത്തെ പിഴുതെറിയും. കോൺഗ്രസ് പാർട്ടിയും ലാലുവും ചേർന്ന് 70 വർഷമാണ് രാമക്ഷേത്രത്തിന്റെ പ്രവർത്തനത്തെ തടഞ്ഞത്. ജനങ്ങൾ മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കിയതിനാലാണ് രാമക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രാണ പ്രതിഷ്ഠ ചടങ്ങും നടത്താൻ സാധിച്ചെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.