കന്യാകുമാരിയിലെ ഉദയസൂര്യൻ എൻ്റെ ചിന്തകൾക്ക് പുതിയ ഉയരങ്ങൾ നൽകി; സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങൾക്ക് വികാസമേകി
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്യാകുമാരിയിലെ ഉദയസൂര്യൻ എന്റെ ചിന്തകൾക്ക് പുതിയ ഉയരങ്ങൾ നൽകി; സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങൾക്ക് വികാസമേകി

ധ്യാനനിമഗ്നമായ മണിക്കൂറുകളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുളള പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ നടത്തിയ ധ്യാനം ദേശീയരാഷ്‌ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. 45 മണിക്കൂറാണ് പ്രധാനമന്ത്രി ഇവിടെ ധ്യാനമിരുന്നത്. അടിമത്വത്തിലാണ്ട ഭാരതത്തിന്റെ മോചനം ലക്ഷ്യമാക്കിയാണ് സ്വാമി വിവേകനാന്ദൻ ശ്രീപാദപ്പാറയിലെത്തി മൂന്ന് ദിവസം ധ്യാനിച്ചത്. ഇതേ സ്ഥലത്താണ് 142 വർഷങ്ങൾക്ക് ശേഷം മറ്റൊരു നരേന്ദ്രൻ ധ്യാനമിരുന്നത്. അമൃതകാലത്തെ സേവിക്കുന്നതിന് മുന്നോടിയായി ധ്യാനനിരതനായ പ്രധാനമന്ത്രി രാജ്യത്തോടുളള ഉറച്ച പ്രതിബദ്ധത കൂടിയാണ് ഒരിക്കൽ കൂടി വെളിപ്പെടുത്തിയത്.

ജൂൺ ഒന്നിന് അദ്ദേഹം ഡൽഹിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിലിരുന്ന് ഹൃദയഹാരിയായ ഏതാനും വരികൾ കുറിച്ചു. അവയുടെ പ്രസക്ത ഭാ​ഗങ്ങൾ ഇതാ..

“സമാധാനത്തിനും നിശബ്ദതയ്‌ക്കുമിടയിൽ ഭാരതത്തിന്റെ ശോഭനമായ ഭാവിയെ കുറിച്ച് ഭാരതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് എന്റെ മനസ് നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. കന്യാകുമാരിയിലെ ഉദയസൂര്യൻ എന്റെ ചിന്തകൾക്ക് പുതിയ ഉയരങ്ങൾ നൽകി. സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങൾക്ക് വികാസമേകി.

സം​ഗമങ്ങളുടെ നാടാണ് കന്യാകുമാരി. നമ്മുടെ രാജ്യത്തെ പുണ്യനദികൾ വിവിധ സമുദ്രത്തിലേക്ക് ഒഴുകുന്നു. ഇവിടെ ആ കടലുകൾ‌ തന്നെ സം​ഗമിക്കുന്നു. ഇവിടെ നാം മറ്റൊരു മഹാസം​ഗമത്തിന് സാക്ഷ്യം വഹിക്കുന്നു. ഭാരതത്തിന്റെ പ്രത്യയ ശാസ്ത്ര സം​ഗമത്തിന്.. വിവേകാനന്ദപ്പാറ സ്മാരകം, തിരുവള്ളുവരുടെ മഹത്തായ പ്രതിമ, ​ഗാന്ധി മണ്ഡപം, കാമരാജൻ മണി മണ്ഡപം എന്നിവ കാണാം. ഈ മഹാരഥത്തിൽ നിന്നുള്ള ചിന്താധാരകൾ ഇവിടെ ഒത്തുച്ചേർന്ന് ദേശീയ ചിന്തയുടെ സം​ഗമം സൃഷ്ടിക്കുന്നു. രാഷ്‌ട്ര നിർമ്മാണത്തിന് ഇത് വലിയ പ്രചോദനമേകുന്നു. കന്യാകുമാരിയിലെ ഈ ഭൂമി ഐക്യത്തിന്റെ മായാത്ത സന്ദേശമാണ് നൽകുന്നത്.

ആയിരക്കണക്കിന് വർഷങ്ങളായി ആശയങ്ങളുടെ കളിത്തൊട്ടിലാണ് ഭാരതം. നാം സമ്പാദിച്ചതിനെ ഒരിക്കലും നമ്മുടെ വ്യക്തിപരമായ സമ്പത്തായി കണക്കാക്കുകയോ സാമ്പത്തികമോ ഭൗതികമോ ആയ അളവുകോലുകൾ ഉപയോ​ഗിച്ച് അതിനെ അളക്കുകയോ ചെയ്തിട്ടില്ല. ഭാരതത്തിന്റെ ക്ഷേമം നമ്മുടെ ഭൂമിയുടെ പുരോ​ഗതിയിലേക്കുള്ള യാത്രയ്‌ക്കും പ്രയോജനം ചെയ്യുന്നു. 1947 ഓ​ഗസ്റ്റ് 15-ന് ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ ലോകത്തെ പല രാജ്യങ്ങൾക്കും അത് ഊർജ്ജം പകർന്നു. പല രാജ്യങ്ങൾക്കും സ്വാതന്ത്ര്യം നേടാനുള്ള പ്രചോദനം നൽകാൻ ഭാരതത്തിനായി. നൂറ്റാണ്ടിനെ മാറ്റിമറിച്ച കോവിഡ് മഹാമാരി കാലത്തും ഭാരതം ഇതേ ആശയം ലോകത്തിന് പകർ‌ന്ന് നൽകി. ഭാരതത്തിന്റെ വിജയകരമായ ശ്രമങ്ങൾ‌ പല രാജ്യങ്ങൾക്കും ധൈര്യവും സഹായവും നൽകി.

ഇന്ന് ഭാരതത്തിൻ‌റെ ഭരണ മാതൃക ലോകമെമ്പാടും പല രാജ്യങ്ങൾക്കും മാതൃകയാണ്. ഭാരതഭൂമിയിൽ ദൈവം നമുക്ക് ജന്മം നൽകി അനു​ഗ്രഹിച്ചതിൽ ഓരോ നിമിഷവും നാം അഭിമാനിക്കണം. ഭാരതത്തെ സേവിക്കാനും മികവിലേക്കുള്ള യാത്രയിൽ നമ്മുടെ പങ്ക് നിറവേറ്റാനും ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. ജീവിതത്തിന്റെ സർവ മേഖലകളിലും നവീകരണത്തിന്റെ ദിശയിലേക്ക് നാം മുന്നേറണം. നമ്മുടെ പരിഷ്കാരങ്ങൾ 2047-ഓടെ വികസിത ഇന്ത്യ എന്ന അഭിലാഷത്തിലേക്ക് എത്തണം.

ഇനിയുള്ള 25 വർഷം നമുക്ക് രാജ്യത്തിന് വേണ്ടി സമർപ്പിക്കാം. നമ്മുടെ പരിശ്രമങ്ങൾ വരും തലമുറയ്‌ക്കും നൂറ്റാണ്ടുകൾക്കും ശക്തമായ അടിത്തറ സൃഷ്ടിക്കുകയും ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യും. ദ്രുത​ഗതിയിൽ ചുവടുവച്ച് നമുക്കൊരുമിച്ച് വികസിത ഭാരതം കെട്ടുപ്പടുക്കാം”

Tags: kanyakumaripm modi
ShareTweetSendShare

More News from this section

നീലഗിരിയിൽ വീണ്ടും കാട്ടാന ആക്രമണം; ഗൂഡല്ലൂരിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

ഹിന്ദുവിശ്വാസത്തെയും സന്യാസിസമൂഹത്തെയും അപമാനിച്ചു; പാർലമെന്റ് പ്രതിഷേധ നാടകത്തിൽ പങ്കെടുത്ത പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

ദേശീയ സുരക്ഷയിലെ അജിത് ഡോവലിന്റെസംഭാവനകള്‍ക്ക് ആദരം; ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിച്ച് അമിത് ഷാ, ചരിത്രത്തില്‍ പ്രത്യേക അധ്യായമെന്ന് പ്രശംസ

തമിഴ്‌നാട്ടില്‍ ബൈക്കിന് പിന്നില്‍ അമിതവേഗതയിലെത്തിയ ടെമ്പോ വാനിടിച്ചു; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

മൈസൂരിൽ നരേന്ദ്ര മോദിയെ വരവേറ്റ് ഡി.കെ. ശിവകുമാർ; വിവേക് സ്മാരക ഉദ്ഘാടന വേദിയിൽ കൈകോർത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ, 45 കോടി രൂപയുടെ സാംസ്കാരിക യുവജന കേന്ദ്രം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഒരു കുടുംബത്തിന്റെ പേരിൽമാത്രം വിമാനത്താവളങ്ങൾ, ആ രീതി മാറ്റി ദേശീയമഹാന്മാരെ ആദരിക്കുകയാണിന്ന്: അയോധ്യയിൽ വാൽമീകിയുടെയും ഭോഗപുരത്ത് അല്ലൂരി സീതാരാമരാജുവിന്റെയും പേരു നൽകിയത് അതിന്റെ ഭാഗം:നരേന്ദ്രമോദി

Latest News

കാവിവസ്ത്രത്തെ അപമാനിച്ച പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം: ശബരിമല കർമ്മ സമിതി; പാർലമെന്റിന്റെ അന്തസ് സംരക്ഷിക്കണമെന്നും ആവശ്യം; ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്

രാഷ്‌ട്രീയ പരാജയങ്ങൾക്ക് എസ്.എൻ.ഡി.പി യോഗത്തെ കുറ്റപ്പെടുത്തരുത്; വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് കൗൺസിൽ, ഷംസീർ അവഹേളന പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യം ശക്തം

കനത്ത മഴ; സെറ്റ് പരീക്ഷയും എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു

പഴശ്ശി ഡാമിന്റെ 15 ഷട്ടറുകളും നാല് മീറ്ററായി ഉയര്‍ത്തി; ബാവലിപ്പുഴ-വളപട്ടണം പുഴ തീരവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

ആറന്മുളയിൽ പ്രളയസമാന സാഹചര്യം; ക്ഷേത്രപരിസരത്ത് മുട്ടിനുമുകളിൽ വെള്ളം, റോഡുകൾ വെള്ളത്തിനടിയിൽ, രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ എത്തിക്കാൻ തീരുമാനം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാളത്തെ എല്ലാ പരീക്ഷകളും മാറ്റി; പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും

ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം; ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ഭീഷണി, അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്ര ഒഴിവാക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies