ഇസ്ലാമാബാദ് : ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച ഇന്ത്യക്കാർക്ക് സന്തോഷത്തിന്റേതായിരുന്നുവെന്ന് പറഞ്ഞത് മറ്റാരുമല്ല , പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയാണ് . മോദിയുടെ സത്യപ്രതിജ്ഞയും , ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയവും പരാമർശിച്ചായിരുന്നു ഡാനിഷ് കനേരിയുടെ പ്രസ്താവന . ടി20 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു.
പാക് മാദ്ധ്യമപ്രവർത്തകൻ ഷോയിബ് ജാട്ട് അല്പം വിവാദപരമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത് . ഈ തോൽവി ടീം ക്യാപ്റ്റൻ ബാബർ അസമിനെ ബാധിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നാണ് ഷോയിബ് പറയുന്നത് . അതിന് ഒരു കാരണവും അദ്ദേഹം പറയുന്നു .
ഇന്ത്യയിൽ നിന്ന് പരാജയം ഏറ്റുവാങ്ങി ഒരു മണിക്കൂറിന് ശേഷം ബാബർ അസം കുടുംബത്തോടൊപ്പം വിരുന്ന് കഴിക്കാൻ പോയതായി ഷോയിബ് ജാട്ട് വീഡിയോയിൽ അവകാശപ്പെട്ടു. ബാബർ മാത്രമല്ല, ലോകകപ്പിൽ ടീമിന്റെ ചീഫ് സെലക്ടറും സീനിയർ മാനേജരുമായി പോയ മുൻ പേസർ വഹാബ് റിയാസും ടീമിന്റെ അസിസ്റ്റൻ്റ് കോച്ച് അസ്ഹർ മഹമൂദും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു.
മത്സരം അവസാനിച്ച് 10 മിനിറ്റിനുള്ളിൽ ടീം ഹോട്ടലിൽ എത്തിയപ്പോൾ മിക്ക കളിക്കാരും തോൽവിയുടെ ഞെട്ടലിലും നിരാശയിലുമായിരുന്നു . ക്യാപ്റ്റൻ ബാബറും വഹാബ് റിയാസും അസ്ഹർ മഹമൂദും ഹോട്ടലിൽ കുറച്ചുനേരം ഉണ്ടായിരുന്നു . എന്നാൽ അല്പസമയത്തിനുള്ളിൽ അവർ റെഡിയായി ന്യൂയോർക്കിലെ ഒരു റെസ്റ്റോറൻ്റിൽ എത്തി, അവിടെ അവർ അത്താഴം കഴിക്കുകയും ചിരിക്കുകയും ആഘോഷിക്കുകയും ചെയ്തു ഒന്നും സംഭവിക്കാത്തതുപോലെ – എന്നാണ് ഷോയിബ് ജാട്ട് പറയുന്നത് .















