ഹാലാസ്യ മാഹാത്മ്യം 60 – നദീപ്രവാഹാകർഷണം.
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഹാലാസ്യ മാഹാത്മ്യം 60 – നദീപ്രവാഹാകർഷണം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 12:02 pm IST
FacebookTwitterWhatsAppTelegram

ഹാലാസ്യനാഥനായ സുന്ദരേശൻ വേഗവതീ നദിയെ മധുരയിലേക്ക് കൊണ്ടുവന്ന ലീലയാണ് ഇത്. അശ്വാലയത്തിൽ കുതിരയുടെ രൂപത്തിൽ പ്രവേശിക്കപ്പെട്ട കുറുക്കന്മാർ സ്വന്തം രൂപം സ്വീകരിച്ചുകൊണ്ട് ഇങ്ങനെ ചിന്തിച്ചു.

“കുതിരയുടെ രൂപം തന്ന് നമ്മളെ ബന്ധിച്ചത് കൊണ്ട് ശരീരത്തിന് അതിയായ വേദന ഉണ്ട്. കാട്ടിലും നാട്ടിലും സ്വാതന്ത്ര്യത്തോടുകൂടി അലഞ്ഞുതിരിഞ്ഞ് നടന്ന നമുക്കുണ്ടായ ഈ അവസ്ഥ വളരെ കഷ്ടം തന്നെയാണ്. നമുക്ക് യഥാർത്ഥ രൂപത്തിൽ ഇവിടെ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടണം കാട്ടിൽ പോയാൽ ഇഷ്ടം പോലെ സഞ്ചരിക്കുവാനും ഭക്ഷണം കഴിക്കുവാനും സാധിക്കും.”

ഇപ്രകാരം ചിന്തിച്ച് അവർ രക്ഷപ്പെടാനുള്ള മാർഗം കണ്ടെത്താൻ ശ്രമിച്ചു. മതിലുകളുടെ വാതിലുകൾ ബന്ധിച്ചിരുന്നത് കൊണ്ട് പുറത്തേക്ക് പോകാൻ സാധിച്ചില്ല. നഗരവീഥികളിലും ഉദ്യാനങ്ങളിലും ദേവാലയങ്ങളിലും ഭവനങ്ങളിലും ഓടിനടന്ന് അവർ പലരെയും കടിച്ച മുറിവേൽപ്പിച്ചു ദ്വാരപാലകർ വാതിലുകൾ തുറന്നപ്പോൾ അവർ കാടുകളിലേക്ക് ഓടി. അശ്വപാലകർ ഭയത്തോടു കൂടി രാജാവിനെ ഇങ്ങനെ അറിയിച്ചു.

“പ്രഭോ ഇന്നലെ വാങ്ങിയ കുതിരകൾ കുറുക്കന്മാരുടെ രൂപം സ്വീകരിച്ച ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ശബ്ദം കേട്ട് ചെന്ന് നോക്കിയ ഞങ്ങൾക്ക് കുതിരകളെ കാണാൻ സാധിച്ചില്ല. ഭയന്ന് ഓടുന്ന കുറുക്കന്മാരെയാണ് കണ്ടത് ചില കുറുക്കന്മാർ ഞങ്ങളെ കടിച്ചു മറ്റു ചിലർ മതിലുകൾ ചാടി കടന്ന് ഓടിപ്പോയി. ചിലർ പോകാനുള്ള വഴി കാണാതെ പരിഭ്രമിച്ചു നിൽക്കുന്നത് കണ്ടു നേരത്തെ ഉണ്ടായിരുന്ന കുതിരകളെയും കുറുക്കന്മാർ കടിച്ചു. വേദന കൊണ്ട് അവരും കയറു പൊട്ടിച്ചു പോയി അതുകൊണ്ട് പണ്ട് ഉണ്ടായിരുന്നതും ഇപ്പോൾ വാങ്ങിയതുമായ കുതിരകൾ അശ്വാലയത്തിൽ ഇല്ല.

ഈ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ കൂടി രാജാവ് ദുഃഖിതനായി ഭവിച്ചു. മന്ത്രിമാരും ആ ദുഃഖത്തിൽ പങ്കുചേർന്നു.. എല്ലാവരും ദുഃഖിതനായി സമ്മേളിച്ചിരിക്കുന്ന സ്ഥലത്ത് വാതപുരേശനും ശിവസ്മരണയോടുകൂടി എത്തിച്ചേർന്നു. കുപിതനായ രാജാവ് ഇങ്ങനെ പറഞ്ഞു.

“അങ്ങ് കൊണ്ടുവന്ന കുതിരകൾ ഇന്ദ്രജാലം കാണിച്ച് എന്നെ അത്ഭുതപ്പെടുത്തി. അവ ഞാൻ വിശ്വസിച്ചതിന്റെ ഫലമായി പലരും പീഡനങ്ങൾ അനുഭവിച്ചു. കുതിരകളുടെ സ്ഥാനത്ത് കുറുക്കന്മാരെയാണ് കണ്ടത്. അവർ പലരെയും ഉപദ്രവിക്കുകയും ഓടിപ്പോവുകയും ചെയ്തു. നേരത്തെ ഉണ്ടായിരുന്ന കുതിരകളും ഭയന്ന് ഓടിപ്പോയി.”

വാതപുരേശന്റെ മറുപടി ഇതായിരുന്നു. “ഞാൻ കൊണ്ടുവന്ന കുതിരകൾക്കുള്ള ദോഷം എന്താണ്.?? ഞാൻ ചെയ്ത ദ്രോഹം എന്താണ്.? ധനം നൽകേണ്ടതില്ലെന്നും അശ്വങ്ങളെ മതിയെന്നും പറഞ്ഞത് അങ്ങ് ആണല്ലോ.? കുതിരയുടെ ലക്ഷണങ്ങൾ കേട്ടപ്പോൾ ഉണ്ടായ വിശ്വാസം കൊണ്ടല്ലേ അവരെ വാങ്ങിയത്.? ശിവ ഭക്തനായ അങ്ങേയ്‌ക്ക് കുതിരകളെ തന്നത് ശിവഭഗവാൻ ആണ്. ഞാനല്ല..!!”

മന്ത്രി ഇപ്രകാരം പറഞ്ഞപ്പോൾ രാജാവ് വീണ്ടും അദ്ദേഹത്തെ ശിക്ഷിക്കാൻ ഒരുങ്ങി. കുതിരകളെ വാങ്ങാൻ ഇദ്ദേഹം എത്ര ധനം ഇദ്ദേഹത്തിനോട് വാങ്ങണം. ഇത് കേട്ടപ്പോൾ വാതപുരേശനെ ബന്ധനം കൊണ്ടും താഡനം കൊണ്ടും പീഡിപ്പിച്ചു. ആ ശിവഭക്തൻ ഹാലാസ്യനാഥനെ ഭക്തിയോടുകൂടി സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

“കുതിരകളെല്ലാം കുറുക്കന്റെ രൂപത്തോടുകൂടി ഓടിപ്പോയി ധനം നൽകണമെന്ന് രാജാവ് ബന്ധനം കൊണ്ടും താഡനം കൊണ്ടും ശി ക്ഷിക്കുന്നു. അങ്ങ് മാത്രമാണ് എന്റെ ആശ്രയം.. പ്രാർത്ഥന കേട്ടപ്പോൾ ഹാലാസ്യനാഥൻ ഭക്തനേ രക്ഷിക്കുവാൻ മാർഗം കണ്ടെത്തി. ഭഗവാന്റെ ലീല മറ്റൊരു വിധത്തിൽ പ്രകടമായി. വേഗവതി നദിയോട് അതിഭയങ്കരമായ ജലപ്രവാഹത്തോട് കൂടി മധുരാനഗരംനിറഞ്ഞൊഴുകണമെന്ന് ആജ്ഞാപിച്ചു. ഉടൻതന്നെ നദീ ജലം മധുരയിൽ മുഴുവൻ വ്യാപിച്ചു. തിരമാലകൾ തട്ടിയതിന്റെ ഫലമായി വൃക്ഷങ്ങൾ, ഭവനങ്ങൾ, മാളികകൾ എന്നിവയെല്ലാം തകർന്നുവീണു വാതപുരേശനെ ക്രൂരമായി പീഡിപ്പിച്ചു കൊണ്ടിരുന്ന രാജ കിങ്കരന്മാർ ഭയന്നോടി. അതുകൊണ്ട് അദ്ദേഹം പീഡനങ്ങൾ നിന്ന് രക്ഷപ്പെട്ടു.

ബന്ധനത്തിൽ നിന്ന് മോചിതനായ വാതപുരേശൻ ഹേമപദ്മനീ തീർത്ഥസ്നാനത്തിനുശേഷം സുന്ദരേശ ഭഗവാനെ ദർശിച്ച് പ്രണമിക്കുകയും സ്തുതിക്കുകയും ചെയ്തു. ഭഗവാന്റെ അനുഗ്രഹത്താൽ സന്തോഷ ജീവിതം നയിച്ചു.

ആശ്രയിക്കുന്നവരെ രക്ഷിക്കുന്ന സുന്ദരേശന്റെ ഈ ലീല എല്ലാ ദുഃഖങ്ങളും തീർത്ത് അനുഗ്രഹങ്ങൾ സാധിപ്പിക്കും.

അടുത്ത ഹാലാസ്യ മാഹാത്മ്യം 61 – മഹാദേവൻ മണ്ണ് ചുമന്ന കഥ.

അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്‌……

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936

ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും

 

Tags: Halasya MahatmyamSUB
ShareTweetSendShare

More News from this section

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies