തിരുവനന്തപുരം: വെൺപാലവട്ടത്തെ മേൽപ്പാലത്തിൽ നിന്നും സ്കൂട്ടർ യാത്രികയായ സിമി താഴെ വീണ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച സഹോദരി സിനിക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതും സിനി ഉറങ്ങി പോയതുമാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെയാണ് മേൽപ്പാലത്ത് നിന്നും സിനിയും, സിമിയും ഇവരുടെ നാല് വയസുകാരി മകളും സർവീസ് റോഡിലേക്ക് വീണത്. രാവിലെ വെള്ളാറിൽ നിന്ന് കൊല്ലത്തേക്കും ഇവിടെ നിന്ന് തിരിച്ച് വെള്ളാറിലേക്കുമുള്ള യാത്രയിലായിരുന്നു അപകടം നടന്നത്.
മേൽപ്പാലത്ത് നിന്ന് താഴേയ്ക്ക് വീണതോടെ സിമി മരിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷത്തൊഴിലാളികളാണ് മൂവരെയും ആശുപത്രിയിലത്തിച്ചത്. സിനിയും നാലു വയസുകാരിയും ചികിത്സയിലാണ്.