മോഹൻലാലിന്റെയുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് സത്യൻ അന്തിക്കാട്. വരവേൽപ് എന്ന സിനിമയുടെ സമയത്ത് ഫൈറ്റ് കൊറിയോഗ്രഫി ചെയ്തത് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് സത്യൻ അന്തിക്കാടിന്റെ വാക്കുകൾ. ത്യാഗരാജൻ മാസ്റ്റർക്ക് ഒരു ദിവസം വരാൻ കഴിയാതിരുന്ന ദിവസമാണ് മോഹൻലാൽ ഫൈറ്റ് കൊറിയോഗ്രഫി ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ടു വന്നതെന്ന് സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
ആ ഫൈറ്റിൽ ഓരോ ഷോട്ടും ഡിവൈഡ് ചെയ്ത് മോഹൻലാൽ നല്ല രീതിയിൽ കൊറിയോഗ്രഫി ചെയ്തു. അന്ന് മോഹൻലാൽ ഫൈറ്റ് കൊറിയോഗ്രഫി ചെയ്യുന്നത് കണ്ടിട്ട് നടനായില്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ നമ്മുടെ ത്യാഗരാജനായേനെയെന്ന് ഇന്നസെന്റ് തന്നോട് പറഞ്ഞെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ലാൽ വന്നിട്ട് ഞാൻ കൊറിയോഗ്രഫി ചെയ്യാമെന്ന് പറഞ്ഞത്. . ഓരോ ഷോട്ടും കറക്ടായി ഡിവൈഡ് ചെയ്ത് ഷോട്ടുകള്‍ ഫിക്‌സ് ചെയ്ത് ആ ഫൈറ്റ് മനോഹരമായാണ് ലാൽ ഡിസൈൻ ചെയ്തത്. ഇത് കണ്ടിട്ടാണ് ഇന്നസെന്റ് പറഞ്ഞത്, നടനായില്ലായിരുന്നെങ്കിൽ ഇവന്‍ നമ്മുടെ ത്യാഗരാജനായേനെ എന്നാണെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേർത്തു.
പക്ഷെ, കരിയറിൽ ഇത്രയും വർഷം പിന്നിടുമ്പോഴാണ് മോഹൻലാൽ സംവിധാന രംഗത്തേക്ക് വരുന്നത്. ത്യാഗരാജന്‍ മാസ്റ്റർ ഇല്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ലാൽ വന്നിട്ട് ഞാൻ കൊറിയോഗ്രാഫി ചെയ്യാമെന്ന് പറഞ്ഞത്. മനോഹരമായാണ് ലാൽ ആ ഫൈറ്റ് ഡിസൈൻ ചെയ്തതെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.















