പ്രകൃതിയുടെ സംഹാരതാണ്ഡവം; രാക്ഷസ ഉരുളിൽ ഞെരിഞ്ഞമർന്ന ​ഗ്രാമങ്ങളേറെ; കേരളത്തെ ഞെട്ടിച്ച ഉരുൾ ദുരന്തങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രകൃതിയുടെ സംഹാരതാണ്ഡവം; രാക്ഷസ ഉരുളിൽ ഞെരിഞ്ഞമർന്ന ​ഗ്രാമങ്ങളേറെ; കേരളത്തെ ഞെട്ടിച്ച ഉരുൾ ദുരന്തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 07:33 am IST
FacebookTwitterWhatsAppTelegram

ഉറക്കംപിടിച്ചിരുന്ന അവരെ ക്ഷണനേരം കൊണ്ടാണ് ഭീമൻ ഉരുളെടുത്തത്. എന്നേക്കുമായി ഉണരാത്ത നിദ്രയിലേക്കാണ് മുണ്ടക്കൈ ​ഗ്രാമം ഉറങ്ങാൻ കിടന്നത്. മരിച്ചവരുടെ എണ്ണം തുടരെ തുടരെ കൂടുകയാണ്. ഇനിയുമേറെ പേരെ കണ്ടുകിട്ടാനുണ്ട്. ഉറ്റവരെ തിരക്കി ബന്ധുക്കളും സുഹൃത്തുക്കളും വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. തിരച്ചിൽ ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിടുമ്പോൾ 130-ലേറെ പേരാണ് മരിച്ചത്. ഇനിയും കണ്ടെത്താനുള്ളത് 210-ലേറെ പേരെയാണ്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ 255 ജീവനുകളാണ് ഉരുളെടുത്തത്. 23 വർഷങ്ങൾക്ക് മുൻപാണ് വലിയൊരു ഉരുൾപൊട്ടൽ ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ വെണ്ണിയാനിയിൽ 2001 ജൂലൈ ഒൻപതിനാണ് ഉരുൾപൊട്ടിയത്. തുടരെ ഇരുപതോളം ഉരുളുകളാണ് പൊട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ മലയാള മനോരമയുടെ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിനെയും ഉരുളെടുത്തു. നിരവധി പേർ നോക്കി നിൽക്കേ വളരെ പെട്ടന്നായിരുന്നു ഉരുൾപൊട്ടിയത്. പിറ്റേ ദിവസമാണ് അദ്ദേഹത്തിന്റെ മൃത​​ദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം അമ്പൂരിയിൽ 2001 നവംബറിലുണ്ടായ ഉരുൾപൊട്ടലിൽ 39 പേരാണ് മരിച്ചത്. അമ്പൂരി പഞ്ചായത്തിലെ കുരിശുമല, പൂച്ചമുക്ക്, കുമ്പിച്ചൽ എന്നിവിടങ്ങളെ സർക്കാർ ഉരുൾപൊട്ടൽ സാധ്യതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2012 ഓ​ഗസ്റ്റിൽ കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ മഞ്ഞവെയിൽ ഭാ​ഗത്ത് ഉരുൾപൊട്ടി എട്ട് പേരാണ് മരണപ്പെട്ടത്. നിർത്താതെയുള്ള ദുരിതപ്പെയ്‌ത്തായിരുന്നു ഉരുൾപൊട്ടാൻ കാരണം.

2018-ൽ കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടുന്നത്. 14 പേർ മരിച്ചു. അഞ്ച് വീടുകൾ പൂർണമായി നശിക്കുകയും 33 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. ഉരുൾപൊട്ടലിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവുമുണ്ടായി. കോഴിക്കോട് ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. 2019 ഓഗസ്റ്റ് എട്ടിനാണ് കേരളത്തെ ഞെട്ടിച്ച് മലപ്പുറത്തെ കവളപ്പാറയിൽ ഉരുൾപൊട്ടിയത്. 59 പേരാണ് മരിച്ചത്. ഇതിൽ 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കവളപ്പാറയിലെ ജനവാസ കേന്ദ്രത്തിലടക്കം 45 വീടുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്.

അന്നേ ദിവസം തന്നെ വയനാട് പുത്തുമലയിലും ഉരുൾപൊട്ടി. 17 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് പേരുടെ മൃതദേഹം ഇപ്പോഴും കാണാമറയത്താണ്. 65 ഓളം വീടുകളാണ് ഉരുൾപൊട്ടലിൽ പൂർണമായും തകർന്നത്. മനുഷ്യവാസയോഗ്യമല്ലെന്ന് വിദഗ്ധർ വിധിയെഴുതിയ ഇവിടെ ഇതുവരെ വൈദ്യുതിയും പുനഃസ്ഥാപിച്ചിട്ടില്ല.

2020-ലാണ് ഇടുക്കി പെട്ടിമുടിയെ ഉരുളെടുക്കുന്നത്. പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനാണ് ഉരുൾ കവർന്നത്. 22 ലയങ്ങളിലായി കിടന്നുറങ്ങിയവരാണ് മരിച്ചത്. ഇവരിൽ ആറ് പേരുടെ മൃതദേഹങ്ങൾ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അപകടത്തിൽനിന്ന് എട്ട് കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. പിറ്റേ വർഷം 2021 ഒക്ടോബർ 16-നാണ് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കൽ, കൊക്കയാർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 13 പേരുടെ ജീവനാണ് പൊലിഞ്ഞത്.

 

Tags: LANDSLIDEMudflowWayanad Landslide
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies