മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ലിഡോ ബീച്ചിൽ നടന്ന ചാവേറാക്രണത്തിൽ 32 പേർ കൊല്ലപ്പെട്ടു. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൽ-ഷബാബ് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്.
കിഴക്കേ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ ആഭ്യന്തരകലാപം രൂക്ഷമാണ്. 17 വർഷമായി അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദികൾ ഫെഡറൽ ഭരണകൂടത്തിന് എതിരെ കലാപം നടത്തുകയാണ്. മുമ്പും ബിസിനസുകാരുടേയും ഉദ്യോഗസ്ഥരുടേയും ഇടമായ ലിഡോ ബീച്ച് ലക്ഷ്യമാക്കി ആക്രമണങ്ങൾ നടന്നിരുന്നു.
പുറത്തു വന്ന വീഡിയോയിൽ രക്തം പുരണ്ട ശരീരങ്ങൾ ബീച്ചിൽ കിടക്കുന്നത് കാണാം.
ഭീകരാക്രമണത്തിൽ 63 ഓളം പേർക്ക് പരിക്കേൽക്കേറ്റതായും റിപ്പോർട്ടുണ്ട്. മൊഗാദിഷുവിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന നിരവധി ബോംബാക്രമണങ്ങൾക്ക് പിന്നിലും അൽ-ഷബാബ് ആണെന്ന് പൊലീസ് വക്താവ് അബ്ദിഫത അദാൻ ഹസ്സൻ പത്രസമ്മേളനത്തിൽ പറഞ്ഞു.















