ലക്നൗ : കള്ളനോട്ട് അച്ചടിച്ച മദ്രസയിൽ നിന്ന് ആർ എസ് എസിനെതിരെ കുപ്രചാരണങ്ങൾ നടത്തുന്ന പുസ്തകങ്ങളും കണ്ടെടുത്തു . പ്രയാഗ്‌രാജിലെ അതർസുയ്യ ഏരിയയിലെ ജാമിയ ഹബീബിയ മസ്ജിദ് അസം മദ്രസയിൽ നിന്നാണ് എസ് എം മുഷറഫിന്റെ പേരിലുള്ള പുസ്തകങ്ങൾ കണ്ടെടുത്തത് .
ദിവസങ്ങൾക്ക് മുമ്പ് ഈ മദ്രസയിൽ നിന്ന് വ്യാജ നോട്ടുകൾ കണ്ടെത്തിയിരുന്നു . പിന്നാലെ ഇസ്ലാം പുരോഹിതർ അടക്കം നാലു പേരും അറസ്റ്റിലായി.മദ്രസ പുരോഹിതൻ മുഹമ്മദ് തഫ്‌സീറുൽ ആരിഫാണ് സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മദ്രസയ്‌ക്കുള്ളിൽ മുറി ഒരുക്കിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സിറ്റി) ദീപക് ഭുക്കർ പറഞ്ഞു. . മദ്രസ പുരോഹിതനെതിരെ എൻഎസ്എ പ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
നിലവിൽ മദ്രസയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. ആർഎസ്എസിനെതിരെ ശത്രുതാപരമായ അന്തരീക്ഷം വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കാൻ പുരോഹിതൻ ഈ പുസ്തകം ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം . റെയ്ഡിനെ തുടർന്ന് ലോക്കൽ ഇൻ്റലിജൻസ് യൂണിറ്റും (എൽഐയു) തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) മദ്രസ ജീവനക്കാരെയും വിദ്യാർത്ഥികളെയും ചോദ്യം ചെയ്തു. നിലവിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് നീട്ടാനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്. പ്[















