എന്നെ ഹിപ്നോട്ടൈസ് ചെയ്തപോലെ, എങ്ങനെ അവതരിപ്പിച്ചുവെന്ന് ഇപ്പോഴുമറിയില്ല; ബാത്ത്റൂമിലിരിക്കുമ്പോൾ പോലും സ്ക്രിപ്റ്റ് പഠിക്കേണ്ടി വന്നു: മോഹൻലാൽ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ ഹിപ്നോട്ടൈസ് ചെയ്തപോലെ, എങ്ങനെ അവതരിപ്പിച്ചുവെന്ന് ഇപ്പോഴുമറിയില്ല; ബാത്ത്റൂമിലിരിക്കുമ്പോൾ പോലും സ്ക്രിപ്റ്റ് പഠിക്കേണ്ടി വന്നു: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

ഭാസൻ എഴുതിയ നാടകത്തിന് കാവാലം നാരായണ പണിക്കർ രംഗഭാഷ്യം എഴുതി മോഹൻലാൽ അവതരിപ്പിച്ച നാടകമാണ് കർണ്ണഭാരം. പൂർണമായും സംസ്കൃതത്തിൽ എത്തിയ 2 മണിക്കൂർ ദൈർഘ്യമുള്ള നാടകം ഏറെ നിരൂപക പ്രശംസനേടുകയും മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തുകയും ചെയ്യുന്നതാണ്. കർണ്ണഭാരം എന്ന നാടകത്തിലേക്ക് ക്ഷണിക്കപ്പെട്ടതും പരിചിതമല്ലാത്ത ഭാഷ മനഃപാഠമാക്കിയതുമെല്ലാം ഓർമിക്കുകയാണ് മോഹൻലാൽ. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കർണ്ണഭാരത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.

“എനിക്ക് അന്ന് ദേശീയ പുരസ്കാരം കിട്ടിയ സമയം. ഡൽഹിയിൽ പോകുമ്പോൾ ലാലിനെ കാണാൻ രാം ​ഗോപാൽ ബജാജ് വരുമെന്നും അദ്ദേഹം ഒരു കാര്യം പറയുമെന്നും കാവാലം സാർ എന്നോട് പറഞ്ഞു. രാം ​ഗോപാൽ ബജാജ് എന്നോട് ചോദിച്ചു, ഒരു നാടകം ചെയ്യാമോയെന്ന്. തയ്യറാണെന്ന് മറുപടി നൽകി. എന്ത് നാടകമാണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ അതെല്ലാം കാവാലം പറയുമെന്നായിരുന്നു പ്രതികരണം. നാട്ടിലെത്തി കാവാലം സാറിനെ കണ്ടു, കാര്യം തിരക്കി. നമുക്കൊരു സംസ്കൃത നാടകം ചെയ്യാമെന്നായിരുന്നു മറുപടി. കുറച്ചുനേരം ബോധംകെട്ട് വീണുകിടന്ന്, പിന്നീട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു ഞാൻ. അറിയാത്തൊരു ഭാഷ അവതരിപ്പിക്കാൻ പ്രയാസമാണെന്ന് ഞാൻ കാവാലം സാറിനോട് പറഞ്ഞു.

അതൊന്നും ഒരു കുഴപ്പവുമില്ല, ലാലിന് ചെയ്യാൻ സാധിക്കും എന്ന് കാവാലം പറഞ്ഞത് എന്നെ ഹിപ്നോട്ടൈസ് ചെയ്തതുപോലെയായി. കാരണം അതുപറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു.

രണ്ട് മണിക്കൂർ നാടകമാണത്. അതിന്റെ സ്ക്രിപ്റ്റ് നൽകി. എങ്ങനെയാണ് പറയേണ്ടതെന്നെല്ലാം കാവാലം സാർ പറഞ്ഞുതന്നു. അപ്പോൾ കാക്കകുയിലിന്റെ ഷൂട്ടിം​ഗ് നടക്കുന്ന സമയമാണ്. മലയാള സിനിമയിലെ ഭൂരിഭാ​ഗം ആളുകളും ഒത്തൊരുമിച്ച സെറ്റായിരുന്നു അത്. അവിടെയിരുന്ന് ഷൂട്ടിനിടയിൽ സ്ക്രിപ്റ്റ് പഠിക്കുക അസാധ്യമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി. ആദ്യം സ്ക്രിപ്റ്റ് എങ്ങനെയെങ്കിലും പഠിക്കാമെന്ന് തീരുമാനിച്ചു.

രണ്ട് മണിക്കൂർ നാടകത്തിന്റെ സംസ്കൃത വാചകങ്ങൾ കാണാതെ പഠിക്കാൻ പ്രയാസപ്പെട്ടു. രാവിലെ ബാത്ത്റൂമിലിരിക്കുമ്പോൾ, കുളിക്കുമ്പോൾ, കാറിലിരിക്കുമ്പോൾ, ഫ്ലൈ ചെയ്യുമ്പോഴൊക്കെ സ്ക്രിപ്റ്റ് പഠിക്കാൻ ശ്രമിച്ചു. കാരണം കാക്കകുയിലിന്റെ സെറ്റിൽ ഇരുന്ന് സ്ക്രിപ്റ്റ് പഠിക്കൽ നടക്കില്ലായിരുന്നു. അങ്ങനെ സ്ക്രിപ്റ്റ് മനഃപാഠമാക്കിയതിന് ശേഷം എട്ട് ദിവസം പ്രാക്ടീസ് ചെയ്ത് നേരെ ഡൽഹിയിലെ വേദിയിലേക്ക് തിരിച്ചു. അവിടെ നാടകം അവതരിപ്പിച്ചു. എനിക്ക് സ്റ്റാൻഡിം​ഗ് ഒവേഷൻ കിട്ടി. ഒരുപാട് അം​ഗീകാരങ്ങൾ തേടിവന്നു. അതിനുശേഷം ഒരു നാടകം കൂടി ചെയ്യാനുള്ള ചർച്ച നടന്നിരുന്നു. അപ്പോഴേക്കും കാവാലം സാർ നമ്മെ വിട്ടുപോയി.”- മോഹൻലാൽ പറഞ്ഞുനിർത്തി.

Tags: mohanlalKarnabharam
ShareTweetSendShare

More News from this section

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

‘കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടത് വിദ്യാഭ്യാസം, മദ്യമല്ല”; കുറഞ്ഞ വീര്യമുള്ള മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

Latest News

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

കോഴിക്കോട്ട് സ്കൂൾ വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; വയനാട് വഴി കർണാടകയിലേക്ക് കടന്നതായി സംശയം, അന്വേഷണം ഊർജിതം

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies