​ക്യൂട്ട് മ്യൂസിക് മാറ്റി, പക്ക പേട്ടതുള്ളൽ പാട്ടാക്കി; 'ഗണപതി തുണയരുളുക' പിറന്നതിന്റെ കഥപറഞ്ഞ് രഞ്ജിൻ രാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ക്യൂട്ട് മ്യൂസിക് മാറ്റി, പക്ക പേട്ടതുള്ളൽ പാട്ടാക്കി; ‘ഗണപതി തുണയരുളുക’ പിറന്നതിന്റെ കഥപറഞ്ഞ് രഞ്ജിൻ രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 05:48 pm IST
FacebookTwitterWhatsAppTelegram

മലയാളികൾ ഹൃദയത്തിലേറ്റിയ ഒരുപിടി പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് രഞ്ജിൻ രാജ്. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകനായും പ്രേക്ഷകരിലേക്ക് എത്തിയ രഞ്ജിൻ രാജിന്റെ സംഗീതജ്ഞനിലേക്കുള്ള വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജോസഫ് എന്ന സിനിമയിലെ പൂമുത്തോളെ നീ എന്ന പാട്ടിൽ തുടങ്ങിവച്ച വിസ്മയം സുമതി വളവിൽ എത്തിനിൽക്കുകയാണ്. മലയാളികൾ നെഞ്ചേറ്റിയ മാളികപ്പുറം സിനിമയിലെ ഹിറ്റ് പാട്ടുകളുടെ പിന്നിലും രഞ്ജിൻ തന്നെയായിരുന്നു. ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ‘ഗണപതി തുണയരുളുക’ എന്ന ഗാനം ക്രിയേറ്റ് ചെയ്യപ്പെട്ട കഥ പങ്കുവയ്‌ക്കുകയാണ് അദ്ദേഹം. ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മാളികപ്പുറം ചിത്രത്തിലെ ഗാനങ്ങൾ പിറന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

ആദ്യം മറ്റൊരു പാട്ടായിരുന്നു തയ്യാറാക്കിയിരുന്നതെന്നും പിന്നീട് ടീമിന്റെ തീരുമാനം മാറിയപ്പോൾ അടിയന്തരമായി മറ്റൊരു പാട്ട് ക്രിയേറ്റ് ചെയ്യേണ്ടി വന്നു. 3 മണിക്കൂറിൽ തയ്യാറായ പാട്ടാണ് ഗണപതി തുണയരുളുക എന്നും ജീവിതത്തിൽ ഏറ്റവും സവിശേഷമായ പാട്ടായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

“​ഗണപതി തുണയരുളുക’ വളരെ വിശേഷപ്പെട്ട പാട്ടാണ്.. എന്റെ ജീവിതത്തിൽ തന്നെ ഏറ്റവും സവിശേഷപ്പെട്ടത്. ആദ്യം ആ പാട്ടൊരുക്കുമ്പോൾ സിറ്റുവേഷൻ കുറച്ചുകൂടി ലൈറ്റ് ആയിരുന്നു. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷം കുഞ്ഞുങ്ങളുമായി ബസിൽ യാത്ര ചെയ്യുന്നതായിരുന്നു ഡയറക്ടർ ആദ്യം പറഞ്ഞ സിറ്റുവേഷൻ. അൽപം ക്യൂട്ട്നെസ് കീപ്പ് ചെയ്തുകൊണ്ടാണ് പാട്ട് ക്രിയേറ്റ് ചെയ്തത്. കുട്ടിത്വമുള്ള പാട്ടായിരുന്നു. അതിന് സന്തോഷ് വർമ വരികളെഴുതി.. എല്ലാവരും ഹാപ്പിയായിരുന്നു. പെട്ടെന്നാണ് തീരുമാനം മാറുന്നത്. പാട്ടിന്റെ വിഷ്വലിന്റെ സ്കെയിൽ കുറച്ചുകൂടി വലുതാക്കുകയാണെന്ന് അറിയിച്ചു. പക്ക പേട്ടതുള്ളൽ പാട്ടാക്കി മാറ്റാൻ ടീം നിർദേശിച്ചു. അപ്പോൾ ആദ്യം ചെയ്തുവച്ച പാട്ട് അതുപോലെ മാറ്റിവച്ചു. (ആ പാട്ട് എന്റെ പേഴ്സണൽ ഫേവറേറ്റാണ്. അതെപ്പോഴെങ്കിലും പുറത്തേക്ക് വരുമെന്നാണ് പ്രതീക്ഷ.) അങ്ങനെ നാളെ ഷൂട്ട്, ഇന്നുരാത്രി പാട്ട് ക്രിയേറ്റ് ചെയ്യണം. ആന്റോ ചേട്ടനെയും അഭിലാഷിനെയും വിഷ്ണുവിനെയും വിളിച്ചു, എന്നെ കുറേ നേരത്തേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫാക്കി വച്ചു, രാത്രി എട്ട് മണിക്ക് തുടങ്ങി, 11-12 ആകുമ്പോഴേക്കും ക്രിയേറ്റ് ചെയ്ത് അയച്ചുകൊടുത്തു. രാവിലെ ആന്റോ ചേട്ടനെ വിളിച്ചു. അദ്ദേഹം പള്ളിയിൽ നിൽക്കുകയായിരുന്നു. പുള്ളി ഹാപ്പിയായി. ടീം എല്ലാവരും സന്തോഷത്തിലായി. അവർക്ക് എന്താണ് വേണ്ടിയിരുന്നതെന്ന് എനിക്ക് കൃത്യമായി മനസിലായിട്ടുണ്ടായിരുന്നു. അത് അപ്രകാരം മ്യൂസിക് തയ്യാറാക്കി കൊടുക്കുകയും ചെയ്തു. അങ്ങനെ ബിജിഎം അടക്കം 3-4 മണിക്കൂർ കൊണ്ട് ക്രിയേറ്റ് ചെയ്യപ്പെട്ട പാട്ടാണ് ​’ഗണപതി തുണയരുളുക’. ഓഡിയൻസിലേക്ക് വല്ലാതെ ഇറങ്ങിച്ചെല്ലാനും ആ പാട്ടിന് കഴിഞ്ഞിരുന്നു.”- രഞ്ജിൻ രാജ് പങ്കുവച്ചു.

Tags: Santhosh VarmaMalikappuramranjin rajGanapathi Thunayaruluka
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies