"ചോരതുപ്പി കിടന്നിട്ടുണ്ട്"; ബാലയുടെ മർദ്ദനവും ഡിവോഴ്സും; ഗോപി സുന്ദറിനെ വേർപിരിഞ്ഞതിനെക്കുറിച്ചും വെളിപ്പെടുത്തി അമൃത സുരേഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ചോരതുപ്പി കിടന്നിട്ടുണ്ട്”; ബാലയുടെ മർദ്ദനവും ഡിവോഴ്സും; ഗോപി സുന്ദറിനെ വേർപിരിഞ്ഞതിനെക്കുറിച്ചും വെളിപ്പെടുത്തി അമൃത സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 11:52 am IST
FacebookTwitterWhatsAppTelegram

​ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായതിന് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഒടുവിൽ ബാലയ്‌ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മകൾ തന്നെ രം​ഗത്തുവന്നതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. അമ്മയെ അച്ഛൻ എത്രമാത്രം ഉപ​ദ്രവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു മകൾ പങ്കുവച്ചിരുന്നത്. ഇതിന് മറുപടിയുമായി ബാല എത്തിയതോടെ സോഷ്യൽമീഡിയയിൽ വീണ്ടും അമൃതയ്‌ക്കും കുടുംബത്തിനുമെതിരെ സൈബറാക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിൽ കാര്യങ്ങൾ വിശദമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് അമൃത.

മകൾ വീഡിയോ ചെയ്യാനിടയായ സാഹചര്യവും ബാലയിൽ നിന്ന് വിവാഹമോചനം നേടാനുണ്ടായ കാരണവും ​സം​ഗീതജ്ഞൻ ​ഗോപി സുന്ദറുമായുള്ള വേർപിരിയലിനെക്കുറിച്ചുമെല്ലാം അമൃത വിശദീകരിച്ചു. സോഷ്യൽമീഡിയ വിചാരണയിൽ മകളെ പോലും വെറുതെ വിടാത്ത മലയാളികളുടെ മനസിനെയും അമൃത ചോദ്യം ചെയ്തു. മകളെക്കുറിച്ച് ഉയർന്നുവന്ന മോശം കമന്റുകളായിരുന്നു അമൃതയുടെ വൈകാരിക പ്രതികരണത്തിന് ഇടയാക്കിയത്.

ബാലയുടെ പ്രതികരണങ്ങൾ പലപ്പോഴും അമൃതയുടെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതായിരുന്നു. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ അനുവദിക്കാത്ത അമ്മ എന്ന രീതിയിൽ അമൃതയെ ചിത്രീകരിക്കുന്നതും മകൾ സ്കൂളിൽ പോകുമ്പോൾ സഹപാഠികൾ അടക്കം ഇത് ചോദ്യം ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായെന്നും അമൃത വേദനയോടെ പറഞ്ഞു. സ്നേഹസമ്പന്നനായ പിതാവിൽ നിന്ന് എന്തിന് മാറിനിൽക്കുന്നു എന്ന ചോദ്യമാണ് മകൾക്ക് നേരെ ഉയരുന്നത്. പലപ്പോഴും ഉത്തരം പറയാൻ മകൾ നിർബന്ധിതയാകുന്ന സാഹചര്യമുണ്ടായതോടെ സഹികെട്ടാണ് മകൾ സോഷ്യൽമീഡിയയിൽ വീ‍ഡിയോ പങ്കുവച്ചത്. എന്നാൽ അതിന് താഴെ മകളെ മോശമായി ചിത്രീകരിക്കുന്ന കമന്റുകളാണ് ഉണ്ടായതെന്നും മലയാളികൾ എന്തിനാണ് ഇത്രയും സൈബർ ബുള്ളീയിം​ഗ് നടത്തുന്നതെന്നും അമൃത കരഞ്ഞുകൊണ്ട് ചോദിച്ചു.

ബാലയെ വിവാഹം കഴിക്കുന്നതിൽ നിന്ന് മാതാപിതാക്കൾ അടക്കം പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. 18 വയസിൽ എടുത്ത തീരുമാനം തെറ്റായി പോയെന്ന് പിന്നീട് ബോധ്യപ്പെട്ടു. ബാലയുടെ മർദ്ദനം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പലപ്പോഴും ചോരതുപ്പി കിടക്കേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ തന്റെ മകൾ ഇത് അനുഭവിക്കേണ്ട സാഹചര്യമുണ്ടാകരുതെന്ന് കരുതിയാണ് കിട്ടിയതുമെടുത്ത് ബാലയുടെ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും അമൃത പറഞ്ഞു.

14 വർഷത്തിന് ശേഷമാണ് മറ്റൊരു ബന്ധത്തിലേക്ക് താൻ കടന്നത്. വീണ്ടും പ്രണയം തോന്നിയതുകൊണ്ട് മാത്രം. ​ഗോപി സുന്ദറുമായുള്ള അടുപ്പത്തിലേക്ക് നയിച്ചതിന് സം​ഗീതം മറ്റൊരു കാരണമായിരുന്നു. മുൻബന്ധത്തിൽ നിന്ന് ട്രോമാറ്റിക് അനുഭവമുണ്ടായതിനാൽ രണ്ടാമത്തെ ബന്ധം വളരെ നന്നായി കലാശിക്കണമെന്ന് ആ​ഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ​ഗോപി സുന്ദറുമായുള്ള ബന്ധത്തിന് അധികം ആയുസ്സുണ്ടായില്ല. ഇനിയും മുന്നോട്ട് പോയാൽ ശരിയാകില്ലെന്ന് തങ്ങൾ രണ്ടുപേർക്കും തോന്നിയപ്പോൾ പരസ്പരം സംസാരിച്ച് എടുത്ത തീരുമാനമാണ് വേർപിരിയുക എന്നത്. വളരെ ബഹുമാനത്തോടെയാണ് രണ്ടുപേരും പിരിഞ്ഞത്.

എന്നാൽ ​ആദ്യ ബന്ധം തകർന്ന് 14 വർഷത്തിന് ശേഷം തനിക്കൊരു പ്രണയബന്ധമുണ്ടായത് വളരെ മോശമായ രീതിയിലാണ് മലയാളികൾ ചിത്രീകരിച്ചത്. കമന്റുകളിൽ അശ്ലീലം നിറഞ്ഞ പ്രതികരണങ്ങളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ മകൾക്കെതിരെയും മോശം പദപ്രയോ​ഗങ്ങൾ നടത്തുന്നു. വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച് കഴിയുന്ന കുടുംബമാണ്. ബാലയുടെ പണം കൊണ്ടല്ല, മകളെ ഇതുവരെ വളർത്തി വലുതാക്കിയത്. അവളുടെ വിവാഹത്തിന് പോലും പണം ചെലവാക്കേണ്ടതില്ല എന്ന കരാറിലാണ് ബന്ധം വേർപിരിഞ്ഞത്. ആ കരാറിൽ ഒപ്പിട്ടതുകൊണ്ടാണ് മകളുടെ കസ്റ്റഡി തനിക്ക് ലഭിച്ചതെന്നും അമൃത വ്യക്തമാക്കി. തന്നെയും കുടുംബത്തെയും ഇനിയും വിചാരണ ചെയ്ത് ദ്രോഹിക്കരുതെന്നും ജീവിക്കാൻ അനുവദിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

ബാലയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അമൃതയ്‌ക്കും മകൾക്കുമെതിരെ വലിയൊരു വിഭാ​ഗമാളുകൾ സൈബറാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അമൃതയുടെ വാക്കുകൾ.

Tags: balagopi sundaramrutha suresh
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies