"ഞങ്ങളുടെ നാടിന്റെ പേര് 'ഗാസ' എന്നാക്കണമോ? all eyes on rafa എന്ന് പറഞ്ഞ് കരഞ്ഞുകൂവുന്ന സാംസ്‌കാരിക നായകനും സിനിമക്കാരനും മനുഷ്യാവകാശക്കാരനും എവിടെ?"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ? all eyes on rafa എന്ന് പറഞ്ഞ് കരഞ്ഞുകൂവുന്ന സാംസ്‌കാരിക നായകനും സിനിമക്കാരനും മനുഷ്യാവകാശക്കാരനും എവിടെ?”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 10:50 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മുനമ്പത്ത് 600 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിനെതിരെ പ്രാദേശികമായി വൻ പ്രതിഷേധമാണ് ഉയരുന്നത്. ഒരു പ്രദേശത്തെ  ജനതയുടെ ആകെ സ്വത്ത് കൈക്കലാക്കാനുള്ള വഖഫിന്റെ നീക്കത്തിനെതിരെ ഒരക്ഷരം ഉരിയാടാനോ ജനതയുടെ ചെറുത്ത് നിൽപ്പിന് പിന്തുണ പ്രഖ്യാപിക്കാനോ ഇടത്- വലത് രാഷ്‌ട്രീയ പാർട്ടികളോ മുഖ്യധാര മാധ്യമങ്ങളോ ഇതുവരെ തയ്യാറായില്ല. സാംസ്കാരിക നായകൻമാരും സിനിമാക്കാരും  പ്രതികരിക്കാനുള്ള വിഷയത്തിന് ഉത്തരേന്ത്യയും ​നോക്കി ഇരിപ്പാണ്. മുനമ്പത്തെ ജനതയെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ ജിതിൻ ജേക്കബ്….

ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ”..!

വഖഫ് നിയമം എന്ന കിരാത നിയമം കാരണം കുടിയിറക്ക് ഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്തെ 600 ൽ അധികം മത്സ്യതൊഴിലാളി കുടുംബങ്ങൾ ഉയർത്തുന്ന ചോദ്യം ആണിത്.. അവരുടെ സങ്കടം കാണാൻ ആരുമില്ല. അവരുടെ സമരം ഒരു മാധ്യമത്തിലും വാർത്ത അല്ല. ഇടത് വലത് രാഷ്‌ട്രീയ പാർട്ടികൾ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല.

സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന തീവ്രവാദികൾക്ക് വേണ്ടി സേവ് ഗാസ, സേവ് ഹിസ്ബുള്ള, all eyes on rafa എന്നൊക്കെ പറഞ്ഞ് കരഞ്ഞു കൂവുന്ന ഒരു സാംസ്‌ക്കാരിക നായകനും, സിനിമക്കാരനും, മനുഷ്യാവകാശക്കാരും ആ വഴി ചെന്നിട്ടില്ല.
4000 കിലോമീറ്റർ ദൂരെ കിടക്കുന്ന തീവ്രവാദികൾക്ക് വേണ്ടി പ്രകടനം നടത്തുന്ന, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന, മെഴുകുതിരി കത്തിച്ച് പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പ്രബുദ്ധനെയും കാണാൻ ഇല്ല.

എത്രയെന്ന് വെച്ച് സഹിക്കും ഈ പാവങ്ങൾ. ഇത്രയും ദുരിതം അനുഭവിച്ചിട്ടും തങ്ങളെ അവഗണിക്കുന്ന രാഷ്‌ട്രീയക്കാരോടും, ഭരണകൂടത്തോടും, മാധ്യമങ്ങളോടും അതുകൊണ്ടാണ് അവർ ആ പൊള്ളിക്കുന്ന ചോദ്യം ചോദിക്കുന്നത് ‘ഞങ്ങളുടെ ദുരിതം കാണാൻ ഞങ്ങളുടെ നാടിന്റെ പേര് ഗാസ എന്നാക്കണമോ’ എന്ന്…!
വഖഫ് എന്ന കിരാത നിയമ പ്രകാരം ഒരു വസ്തു, അതിപ്പോൾ നമ്മളും നമ്മുടെ പൂർവികരും തലമുറകളായി ജീവിക്കുന്നതും, സർക്കാർ പറയുന്ന നികുതികൾ അടയ്‌ക്കുന്നതും ആണെങ്കിലും, ആ ഭൂമി വഖഫ് ഭൂമി ആണെന്ന് വഖഫ് ബോർഡ്‌ പറഞ്ഞാൽ പിന്നെ അത് വഖഫ് ഭൂമി ആയി മാറുന്ന വിചിത്ര നിയമം ആണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്..!

കോൺഗ്രസ്‌ പാർട്ടി ഇന്ത്യക്ക് നൽകിയ മറ്റൊരു ‘സംഭാവന’ ആണ് ഈ വഖഫ് നിയമം. നമ്മുടെ വീട് വഖഫ് ഭൂമി ആണെന്ന് പറഞ്ഞാൽ ഇപ്പോഴത്തെ നിയമ പ്രകാരം ഇന്ത്യയിലെ ഒരു കോടതിയിൽ പോലും ചോദ്യം ചെയ്യാനും കഴിയില്ല..!600 ൽ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുനമ്പത്തെ ഭൂമിയിൽ പതിറ്റാണ്ടുകൾ ആയി ജീവിക്കുന്നു. സർക്കാർ ആ ഭൂമിക്ക് നികുതിയും വാങ്ങുന്നു. അവർ ആ ഭൂമി പണം കൊടുത്ത് വാങ്ങിയതാണ് എന്നോർക്കണം. ഇപ്പോൾ ഒരു കൂട്ടർ വന്ന് പറയുകയാണ് അത് വഖഫ് ഭൂമിയാണ് എന്ന്..!

അതുമൂലം ആ ഭൂമിയിൽ നിന്ന് ആ സാധുക്കൾ കുടിയിറക്ക് ഭീഷണി നേരിടുകയാണ്. ആ ഭൂമി പണയം വെച്ച് ഒരു ലോണ് പോലും കിട്ടില്ല എന്ന അവസ്ഥയാണ്. ഇന്ത്യയിലെ പല ഗ്രാമങ്ങളും വഖഫ് നിയമപ്രകാരം ഇപ്പോൾ വഖഫ് ഭൂമിയാണ്. മുംബൈ നഗരം മുഴുവൻ വഖഫ് ഭൂമി ആണെന്നാണ് അവകാശവാദം. ഇന്ത്യൻ റെയിൽവേയുടെ സ്ഥലങ്ങൾ മുതൽ വിവിധ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ വഖഫ് ഭൂമി ആണെന്നാണ് അവകാശവാദം.

ഇന്ത്യയിലെ കോടതികൾക്ക് പോലും ചോദ്യം ചെയ്യാൻ കഴിയാത്ത, കോൺഗ്രസ്‌ സർക്കാർ കൊണ്ടുവന്ന ഈ കിരാത നിയമം പരിഷ്ക്കാരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിന് എതിരെ കോൺഗ്രസ്സും, ഇടത് പക്ഷവും പാർലമെന്റിൽ കാട്ടിക്കൂട്ടിയ ബഹളം ലോകം മുഴുവൻ കണ്ടതാണ്. ഇന്ന് മുനമ്പത്തെ 600 ൽ അധികം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമി ആണെങ്കിൽ നാളെ ഇവർ എറണാകുളം എം ജി റോഡും, കേരള സെക്രട്ടറിയേറ്റും ഉൾപ്പെടെ വഖഫ് ഭൂമി ആണെന്ന് പറഞ്ഞു കളയും. അങ്ങനെ പറഞ്ഞാൽ ഇറങ്ങി കൊടുക്കാനേ നിലവിലെ നിയമപ്രകാരം പറ്റൂ.

ലോകത്ത് ഏതെങ്കിലും ജനാധിപത്യ രാജ്യത്ത്, പോട്ടെ, കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലൊ, എന്തിന് ഇസ്ലാമിക രാജ്യങ്ങളിലൊ വരെ ഇങ്ങനെ ഒരു നിയമം ഉണ്ടോ..? ആ നിയമം പരിഷ്ക്കരിക്കുന്നതിനെ പല്ലും നഖവും കൊണ്ട് എതിർക്കുക ആണ് കോൺഗ്രസും, ഇടത് പാർട്ടികളും. എറണാകുളത്തെ മത്സ്യത്തൊഴിലാളികളുടെ വോട്ട് കൊണ്ട് ജയിച്ച എം. പി, പാർലമെന്റിൽ പുതിയ വഖഫ് നിയമം നടപ്പാക്കുന്ന ബില്ലിനെതിരെ ഉറഞ്ഞു തുള്ളിയത് നമ്മൾ കണ്ടതാണ്. സ്വന്തം മണ്ഡലത്തിലെ 600 ൽ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം ആ നാറിക്ക് ഒരു പ്രശ്നമേ അല്ല…

അയാൾ പറയുന്നത് വഖഫ് നിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്ക് എതിരാണത്രെ. ഈ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആണ് യഥാർത്ഥ ന്യുനപക്ഷം എന്ന് ആ മറുതയ്‌ക്ക് അറിയാത്തതാണോ അതോ അവരുടെ പാർട്ടിയിൽ ന്യുനപക്ഷം എന്നാൽ മുസ്ലിങ്ങൾ മാത്രമാണോ…? ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന മാപ്രകൾ ഇതൊന്നും അറിഞ്ഞ മട്ട് പോലും കാണിക്കുന്നില്ല. ചില ദേശീയ മാധ്യമങ്ങളിൽ മാത്രമാണ് വർത്ത ഉള്ളത്.

ഒരു വൈദികൻ പറഞ്ഞത് പോലെ ‘ഗൾഫിലെ ഈന്തപ്പഴത്തിനും അണ്ടിപ്പരിപ്പിനും ഇത്രയും സ്വാധീനം ചെലുത്താൻ കഴിയും എന്ന് ഇപ്പോഴാണ് മനസിലായത്’. ആ മത്സ്യത്തൊഴിലാളി ചോദിച്ചത് പോലെ മുനമ്പത്തിന്റെ പേര് മാറ്റി ‘ഗാസ’ എന്നാക്കിയാലെങ്കിലും ‘മതേതര’ കേരളവും, ഭരണകൂടവും, മാധ്യമങ്ങളും തിരിഞ്ഞു നോക്കുമോ ഈ പാവങ്ങളെ..?

 

Tags: WAQF BOARDWaqf lawJithin JacobMunampam
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies