ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ നദിക്കരയിൽ ഹനുമാൻ വിഗ്രഹം കണ്ടെത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴയ്‌ക്ക് പിന്നാലെ ജില്ലയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായി . അതിനു പിന്നാലെയാണ് ആഞ്ജനേയ സ്വാമിയുടെ വിഗ്രഹം രാജവൊമ്മങ്ങി മണ്ഡലത്തിലെ ജഡ്ഡങ്കിക്ക് സമീപം മാഡേരു നദിയുടെ തീരത്ത് നിന്ന് കണ്ടെടുത്തത് .
മണൽത്തിട്ടയിൽ ആഞ്ജനേയ സ്വാമിയുടെ സ്വർണ്ണ നിറത്തിലുള്ള വിഗ്രഹം കണ്ട നാട്ടുകാർ വിഗ്രഹം മണലിൽ നിന്ന് പുറത്തെടുത്ത് പ്രത്യേക പൂജ നടത്തി. തുടർന്ന് ഈ വിഗ്രഹം ജദ്ദാംഗി രാമക്ഷേത്രത്തിലേയ്‌ക്ക് മാറ്റി . ശുഭമുഹൂർത്തത്തിൽ ഈ വിഗ്രഹം യഥാവിധി പൂജകളോടെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുമെന്ന് ഗ്രാമവാസികൾ അറിയിച്ചു. ഹനുമാൻ വിഗ്രഹം ലഭിച്ചതിറിഞ്ഞ് സമീപത്തെ ഗ്രാമങ്ങളിലുള്ളവരും കാണാനെത്തുന്നുണ്ട് . വെള്ളപ്പൊക്കത്തിൽ വിഗ്രഹങ്ങൾ ഒലിച്ചുപോയ സംഭവങ്ങൾ നിരവധിയാണ്.















