3 മണിക്കൂർ വെടിവെപ്പ്, 600 പേർ ചിന്നിച്ചിതറി; മൃതദേഹങ്ങൾ വാരിക്കൂട്ടിയത് 3 ദിവസമെടുത്ത്; നടുക്കുന്ന ഭീകരാക്രമണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

3 മണിക്കൂർ വെടിവെപ്പ്, 600 പേർ ചിന്നിച്ചിതറി; മൃതദേഹങ്ങൾ വാരിക്കൂട്ടിയത് 3 ദിവസമെടുത്ത്; നടുക്കുന്ന ഭീകരാക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 08:13 pm IST
FacebookTwitterWhatsAppTelegram

ഉഗാദുഗൗ: ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോ. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഭീകരാക്രമണം 600 മനുഷ്യ ജീവനുകളായിരുന്നു കവർന്നത്.

സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ബർക്കിനാ ഫാസോയിലെ ബർസലോഘോ എന്ന ടൗണിൽ കഴിഞ്ഞ ഓ​ഗസ്റ്റ് 24നായിരുന്നു ആക്രമണം. ടൗണിലേക്ക് ഇരച്ചെത്തിയ ഭീകരർ കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ആയുധങ്ങളുമായി മോട്ടോർസൈക്കിളിൽ കറങ്ങിയ ഭീകരസംഘം സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം കൊന്നുതള്ളി. വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ മരിച്ച് കിടക്കുന്നതായി നടിച്ചവരെ പോലും വെറുതെവിട്ടില്ല.

ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമിൻ (JNIM) എന്ന ഭീകരസംഘടനയായിരുന്നു ആക്രമണത്തിന് പിന്നിൽ. അൽ-ഖ്വയ്ദയുടെ ഉപസംഘടനയാണിത്. അയൽരാജ്യമായ മാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന JNIM കഴിഞ്ഞ ഏതാനും കാലങ്ങളായി ബർക്കിനാ ഫാസോയിലും സജീവമാണ്.

ആക്രമണത്തിന് പിന്നാലെ ഐക്യരാഷ്‌ട്ര സഭ പുറത്തുവിട്ട കണക്കുകൾ പ്രകാരം 200 പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ തങ്ങൾ മുന്നൂറ് പേരെ കൊന്നുവെന്ന് JNIM പ്രഖ്യാപിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ അനവധി മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. ഫ്രഞ്ച് സർക്കാരിന്റെ സുരക്ഷാ ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

സായുധരായ ഭീകരരിൽ നിന്ന് രക്ഷതേടാൻ ടൗണിന് ചുറ്റും കിടങ്ങുകൾ സ്ഥാപിക്കണമെന്ന് രാജ്യത്തെ സൈന്യം ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ജനങ്ങൾ കിടങ്ങ് സ്ഥാപിക്കാൻ തുടങ്ങിയതോടെയായിരുന്നു ഭീകരാക്രമണം. തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട നിരവധി പ്രദേശവാസികളുണ്ടായിരുന്നു. അതിൽ ഭൂരിഭാ​ഗം പേരും വെടികൊണ്ട് പരിക്കേറ്റവരാണ്. ആക്രമണം നടന്നതിന് ശേഷം മൃതദേഹങ്ങൾ വാരിക്കൂട്ടിയിടാൻ മൂന്ന് ദിവസത്തോളം ആവശ്യമായി വന്നുവെന്നാണ് അതിജീവിതർ പറയുന്നത്.

പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന ബർക്കിനാ ഫാസോയിൽ 2015 മുതലാണ് ജിഹാദി കലാപം ആരംഭിക്കുന്നത്. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ജിഹാദി ​ഗ്രൂപ്പുകൾ, തുടർച്ചയായി നടത്തിയ വിവിധ ആക്രമണങ്ങളിലായി 20,000ത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. രണ്ട് ദശലക്ഷത്തോളം ആളുകൾ ഇവിടെ നിന്ന് പലായനം ചെയ്തു. ഇക്കൊല്ലം മാത്രം 3,800 പേർ കൊല്ലപ്പെട്ടു. ഭീകരരെ കൈകാര്യം ചെയ്യാൻ സൈന്യത്തിന് കഴിയുന്നില്ലെന്നാണ് രാജ്യത്തെ പൗരന്മാരുടെ ആക്ഷേപം.

Tags: Terrorist Attackburkina fasoal-Qaeda
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies