ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരായിട്ട് 33 വർഷത്തോളമായി. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട ദമ്പതികൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് വിവാഹിതരായത്. അടുത്തിടെ ‘ഫസ്റ്റ് ലേഡീസ്’ എന്ന് പരിപാടിൽ പങ്കെടുത്ത് ഗൗരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
” 1991 ഒക്ടോബറിലാണ് ഞങ്ങൾ വിവാഹം കഴിച്ചത്. മിശ്രവിവാഹമായതിനാൽ മാതാപിതാക്കൾക്ക് ബന്ധത്തോട് താൽപ്പര്യമുണ്ടായില്ല. വിവാഹസമയത്ത് ഷാരൂഖ് മതം മാറ്റുമോ എന്ന് കുടുംബം ആശങ്കപ്പെട്ടിരുന്നു. എന്നാൽ അന്ന് തന്നെ ബന്ധുക്കളോട് തന്റെ തീരുമാനം വ്യക്തമാക്കിയിരുന്നു. ഞാൻ ഷാരൂഖിന്റെ മതത്തെ ബഹുമാനിക്കുന്നു, എന്നാൽ അതിനർത്ഥം ഞാൻ മതം മാറും എന്നല്ല. എല്ലാവരും അവരവരുടെ വിശ്വാസം പിന്തുടരണമെന്നാണ് തന്റെ അഭിപ്രായം, ഗൗരി പറഞ്ഞു.
മുൻപ് ഫരീദ ജലാലുമായുള്ള അഭിമുഖത്തിൽ ഗൗരിയുടെ കുടുംബത്തിനുണ്ടായ ആശങ്കയെ കുറിച്ച് ഷാരൂഖും അനുസ്മരിച്ചിരുന്നു. ഗൗരിയുടെ പരമ്പരാഗത കുടുംബമാണ്. ഒരു ഫാമിലി ഫംഗ്ഷനിടെ ഞാൻ അവളെ മുസ്ലീമാകുമോ അവളുടെ പേര് മാറ്റുമോ എന്ന ചോദിച്ചവരുണ്ട്. അന്ന് ഞാൻ ഇനി മുതൽ അവൾ എപ്പോഴും ബുർഖ ധരിക്കും, അവളുടെ പേര് ആയിഷ എന്നായിരിക്കും’ എന്ന് പറഞ്ഞ് അവരെ കളിയാക്കി,ഷാരൂഖ് പറഞ്ഞു.















